Monday, September 28, 2009

റോബിന്‍ഹുഡ്: ചില അവന്മാര്‍ക്ക് ക്ലാസിക്കേ പിടിക്കു.

ആദ്യമേ സ്വന്തം അഭിപ്രായം പറഞ്ഞേക്കാം. രണ്ടര- രണ്ടേമുക്കാല്‍ മണിക്കൂര്‍ മനുഷ്യനെ ഇരുത്തി വധിക്കാത്ത പടം എന്ന നിലയില്‍ റോബിന്‍ഹുഡ്(നായകന്‍ :പൃഥ്വിരാജ്, സംവിധാനം: ജോഷി) എനിക്ക് ഇഷ്ടപ്പെട്ടു.സാധാരണ ഇമ്മാതിരി പടങ്ങള്‍ കഴിയുന്നതും ആദ്യ ദിവസം തന്നെ കാണാന്‍ ശ്രമിക്കുന്ന ഒരുത്താനാണ് ഞാന്‍. പടം കാണും മുന്‍പ് (അതിനു ശേഷവും) മറ്റൊരുത്തന്റെയും അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാറുമില്ല . പക്ഷേ റോബിന്‍ഹുഡ് കാണും മുന്‍പ് കഷ്ടകാലത്തിന് ചില അവന്മാരുടെ 'നിരൂവണം' വായിക്കുക എന്ന ഗതികേട് എനിക്കുണ്ടായി .അത് കൊണ്ട് തന്നെ , എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും ചില മുന്‍‌വിധികളുമായാണ് ഞാന്‍ പടം കാണാന്‍ കയറിയത്.

പടം കാണുന്നതിന് മുന്‍പ് മേല്‍പറഞ്ഞ 'നിരൂവക' പ്രതിഭകള്‍ വക കേട്ട അഭിപ്രായങ്ങളില്‍ ചിലത് ഇവയാണ്:

1) അണിയറ പ്രവര്‍ത്തകര്‍ നശിപ്പിച്ച സിനിമ

2) മുറുക്കമില്ലാത്ത തിരക്കഥ

3) കഥാതന്തുവിന് ടെമ്പോ ഇല്ല

4) ചില കഥാപാത്രങ്ങള്‍ക്ക് തീരെ വ്യക്തിത്വം ഇല്ല

5) അനാവശ്യമായ ഗാന രംഗങ്ങള്‍

6) സിനിമയെ നിലനിര്‍ത്തുന്ന സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞു പോകുന്നേയുള്ളൂ.

പടം കണ്ടു കൊണ്ടിരിക്കവെയും കണ്ടു കഴിഞ്ഞും എനിക്ക് തോന്നിയ അഭിപ്രായങ്ങള്‍ ഇവയും :

1) അത്യാവശ്യം വൃത്തിയായ തിരക്കഥയും, സംവിധാനവും , അഭിനേതാക്കളുടെ അലോസരം ഉണ്ടാക്കാത്ത പ്രകടനങ്ങളും, കഥാഗതിക്ക്‌ ചേരുന്ന പശ്ചാത്തല സംഗീതവും, സാധാരണ പ്രേക്ഷന് തലവേദന ഉണ്ടാക്കാത്ത ക്യാമറയും- ഇത്രയുമൊക്കെ ഉണ്ടായിട്ടും അണിയറ പ്രവര്‍ത്തകര്‍ ഈ പടത്തിനെ എങ്ങനെ നശിപ്പിച്ചു എന്ന് അമ്മയാണെ എനിക്ക് മനസിലായില്ല. ഇനിയിപ്പോള്‍ അധിക സമയവും കെട്ടിടങ്ങല്‍ക്കുള്ളിലും, എ ടി എം കൌണ്ടറുകളിലുമായ് നടക്കുന്ന കഥക്കിടയില്‍ ചുമ്മാ താജ്‌മഹാലിന്റെ സെറ്റ് ഇട്ട് വെയ്ക്കാത്ത കലാസംവിധായകനാണോ ഈ പടത്തിനെ നശിപ്പിച്ച അണിയറ പ്രവര്‍ത്തകന്‍? അതോ രണ്ടര- രണ്ടേമുക്കാല്‍ മണിക്കൂര്‍ സമയം സാധാരണക്കാരനെക്കൊണ്ട് "നിറുത്തീട്ടു പോടേ!!!" എന്ന് പറയിപ്പിക്കാത്ത വിധം ചിത്രം എഡിറ്റ് ചെയ്ത മനുഷ്യനോ?എന്തോ, ഞാനാകെ കണ്ഫ്യൂഷനിലായി .

2) നാല്‍പ്പത് രൂപ മുടക്കി ചിത്രം കാണാന്‍ കയറുന്ന ഒരു സാധാരണക്കാരന് തുടക്കം മുതല്‍ ഒടുക്കം വരെ വല്യ മുഷിച്ചിലുണ്ടാക്കാതെ (ഇരുട്ട് വീണാല്‍ ആമ്പിയര്‍ കൂടുന്ന മലയാളി ഒരു സീനില്‍ പോലും കൂവിയില്ല എന്നത് തന്നെ തെളിവ് ) പോവുക എന്നതില്‍ പരം മുറുക്കം മുടക്കുന്ന കാശ് തിര്‍ച്ച്ചു കിടാന്‍ പിടിക്കുന്ന ഒരു മലയാള ചിത്രത്തിലും ഞാന്‍ നോക്കാറില്ല. അത് കൊണ്ടാകാം എനിക്ക് തിരക്കഥയില്‍ വല്യ മുരുക്ക കുറവ് തോന്നാത്തത്. സച്ചി-സേതു ദ്വയത്തില്‍ നിന്ന് 'എല്‍ ഏ കോണ്‍ഫിഡെന്‍ഷ്യല്‍' മോഡല്‍ തിരക്കഥയോ 'ബെന്ഹര്‍ ' സ്റ്റയില്‍ തിരക്കഥയോ പ്രതീക്ഷിച്ച് പടം കാണുന്ന തരത്തില്‍ എന്‍റെ ബുദ്ധി വികസിച്ചിട്ടില്ലായിരിക്കാം. പൂവര്‍ മീ!!!

3) ഒന്നാം പകുതിയില്‍ അന്വേഷകനും കുറ്റവാളിയും തമ്മിലുള്ള ചില്ലറ പൂച്ചയും- എലിയും കളി (അന്താരാഷ്ട്ര നിലവാരം ഒന്നുമില്ല,എങ്കിലും ബോറടിച്ചില്ല. രണ്ടാം പകുതിയില്‍ ഒരു അന്ത്യത്തിലേക്ക് എന്ന് തോന്നിച്ചു വ്യത്യസ്തമായ ഒരു പരിണാമത്തില്‍ വല്യ പരിക്കൊന്നും (ചില്ലറ ഉദായിപ്പുകള്‍ ഉണ്ടെന്നത് സത്യം,പക്ഷേ അതും അല്‍പ്പം ആലോചിച്ചാലേ പിടികിട്ടു) കൂടാതെ എത്തിക്കുന്ന ടെമ്പോ മതി ഇത്തരം ചിത്രങ്ങള്‍ക്ക് എന്നാണു എന്‍റെ അഭിപ്രായം.

4) കഥാപാത്രങ്ങളുടെ പൂര്‍ണ്ണ വ്യക്തിത്വങ്ങളും ,പശ്ചാത്തലവും വിശദീകരിച്ച് വികസിപ്പിക്കേണ്ട ഒരു ആവശ്യവും ഈ കഥയില്‍ ഇല്ല എന്നാണു എനിക്ക് തോന്നിയത്. എ സി പിയായി വരുന്ന ജയസൂര്യയുടെ കഥാപാത്രത്തിന് വ്യതസ്ഥതയില്ല' ,'നരേന്‍ അവതരിപ്പിക്കുന്ന പ്രൈവെറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ക്ക് വ്യക്തിത്വം പോരാ' എന്നൊക്കെ ഓരോരുത്തന്മാര്‍ പറയുന്നത് സ്വന്തം അഭിപ്രായം ആയിരിക്കാം.പക്ഷേ ഇതൊക്കെ കേട്ടിട്ട് പടം കാണുന്ന ഒരുത്തന് ' തീര്‍ത്തും വ്യതസ്തമായ പോലീസ്‌ വേഷങ്ങുലെ എട്ടു കളിയാണല്ലോ മലയാളം സിനിമയില്‍?' എന്നോ 'വ്യക്തിത്വം വികസിപ്പിച്ച് ഒടുക്കം പടമേ ഇല്ലാണ്ടാക്കത്തത് തന്നെ വല്യ കാര്യം' എന്നോ തോന്നിയാല്‍ അവനെയും കുറ്റം പറയരുത്,പ്ലീസ്‌.

5) ഗാനരംഗങ്ങള്‍ തന്നെ സിനിമയില്‍ അനാവശ്യമാണ് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.പക്ഷേ ഇന്‍ഫോര്‍മേഷന്‍ സുപ്പര്‍ ഹൈവേ ,ആയിരത്തിയെട്ടു ചാനലുകള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ എണ്ണമില്ലാത്ത അന്യഭാഷാ ചിത്രങ്ങള്‍ എന്‍റെ മുന്നില്‍ കൊണ്ട് വരും വരെ ഇന്ത്യന്‍ ചിത്രങ്ങളിലെ ആരും ഈഴും ഗാന രംഗങ്ങള്‍ അവയുടെ വരന്ന ഭങ്ങിക്ക് വേണ്ടി ആസ്വദിച്ച ഒരു കാലവും എനിക്കുണ്ട്. അത് കൊണ്ട് ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളെക്കുറിച്ച് ഞാന്‍ കുറ്റം പറയില്ല. ഗാനങ്ങള്‍ ഒഴിവാക്കിയാല്‍ പദത്തിന്റെ നീളം ഒരു പതിനഞ്ച് മിനിട്ടു കുറയും. അത്ര മാത്രം.

6) ഏതോ ഒരുത്തന്‍ എഴുതിയിരിക്കുന്നത് കണ്ടു 'സൂക്ഷ്മ നിരീക്ഷണത്തില്‍ എ ടി എം കവര്‍ച്ചക്ക് നായകന്‍ ഉപയോഗിക്കുന്നത് ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ ആണ് എന്ന് കാണികള്‍ക്ക് മനസിലാകും' എന്ന്. കൂടാതെ 'സിനിമയെ നിലനിര്‍ത്തുന്ന ഇത്തരം സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞു പോകുന്നേയുള്ളൂ.' എന്നും. സത്യമായും പടം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് മേല്‍പ്പറഞ്ഞ കാപെറുക്കി ആദ്യ ദിവസം സിനിമ കണ്ട ഏവനോ ഫോണില്‍ വിളിച്ചു പറഞ്ഞ വിവരം വെച്ചാണ് 'നിരൂവണം' കാച്ചിയത് എന്നാണ്. എ ടി എം കവര്‍ച്ച കാണിക്കുന്ന ആദ്യ സീനില്‍ നായകന്‍ ഉപയോഗിക്കുന്നത് ടെലിഫോണ്‍ റീചാര്‍ജ് കാര്‍ഡുകള്‍ ആണ് എന്ന് വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. മാത്രമല്ല അതിന് പിന്നില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ (നായകന്‍ അതി ബുദ്ധിമാനാണ് എന്നത് ക്ഷമി!!!) ഒരു മുന്‍ബെഞ്ച് പ്രേക്ഷകന് മനസിലാകുന്ന രീതിയില്‍ പറയുന്നതുമുണ്ട്. നിരൂപണത്തെ നിരൂവണം ആകുമ്പോള്‍ മിനിമം ഒരു 'വെള്ളരിക്കാപ്പട്ടണം' നിലവാരമെങ്കിലും വേണ്ടേ?

റോബിന്‍ഹുഡ് മലയാള സിനിമാ ചരിത്രത്തിലെ അത്യുദാത്തമായ ഒരു ചിത്രമൊന്നും അല്ല. മലയാളത്തില്‍ പുതുമയുള്ള ഒരു തീം. അത് മനുഷ്യനെ കൊന്ന് കൊലവിളിക്കാതെ എടുത്ത്‌ വെച്ചിട്ടുമുണ്ട്. നാല് മലയാളം ചിത്രങ്ങളുടെ ബഡ്ജെറ്റില്‍ നിര്‍മിക്കുന്ന അയന്‍ പോലുള്ള തമിഴ് ചിത്രങ്ങളുടെ പൊലിമ മലയാളം ചിത്രങ്ങള്‍ക്ക് വേണം എന്ന വാശി തത്കാലം ഇല്ലാത്തതിനാലും, ട്വെന്റി ട്വെന്റി പോലുള്ള പടങ്ങള്‍ വേണം തമിഴന്റെ സുബ്രഹമണ്യപുരത്തിന് മറുപടിയായി നല്‍കാന്‍ എന്ന് പറയത്തക്ക ബൌധിക നിലവാരത്തില്‍ ഞാന്‍ ഇതുവരെ എത്താത്തതിനാലും എനിക്ക് ഈ പടം വല്യ തെറ്റില്ല എന്ന് തോന്നി. ക്ലാസിക്ക് പടങ്ങളില്‍ മാത്രമേ പൃഥ്വിരാജ്, നരേന്‍,ജയസൂര്യ,ഭാവന തുടങ്ങിയവര്‍ അഭിനയിക്കാന്‍ പാടുള്ളു എന്ന് വാശിയുള്ളവരോട് എനിക്ക് ഒന്നും പറയാനുമില്ല .

പിന്‍കുറിപ്പ്
: റോബിന്‍ഹുഡ് ബോക്സ്‌ ഓഫീസില്‍ എങ്ങനെ പോകും എന്ന് പറയാന്‍ സമയമായിട്ടില്ല. എങ്കിലും തിരുവനന്തപുരം ശ്രീപത്മനാഭയില്‍ ,കഴിഞ്ഞ നാല് ദിവസത്തെ എല്ലാ ഷോകളും ഫുള്ളായാണ് ഓടുന്നത്. പുതുമയിലേക്കുള്ള ഒരു ശ്രമം(അത് എത്ര ചെറുതാണെങ്കിലും) എന്ന നിലയില്‍ ഈ ചിത്രം വിജയിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ ആഗ്രഹം. തടിയന്‍ സുപ്പര്‍മെഗാ സ്റ്റാറിനെയും, കോമാളി മെഗാ സുപ്പര്‍ സ്റ്റാറിനെയും, അവര്‍ പടച്ചു വിടുന്ന മഹാകലാരുപങ്ങളെയും ഇനിയും ഏറെ നാള്‍ സഹിക്കാന്‍ ത്രാണിയില്ല എന്ന ഒരു സ്ഥിരം സിനിമാ പ്രേക്ഷകന്റെ തോന്നലാവാം ഈ ആഗ്രഹത്തിന് പിന്നില്‍ .

Wednesday, September 23, 2009

എ കെ മാധ്യമങ്ങളില്‍

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന പല പ്രമുഖരെയും കുറിച്ചുള്ള വാര്‍ത്തകളും, ഫീച്ചറുകളും, ലേഖനങളും ഒക്കെ ഇയ്തിനു മുന്‍പും വിവിധ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.പക്ഷേ ഒരേ സമയം കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ഒരു ബ്ലോഗറെക്കുറിച്ച് വാര്‍ത്ത വരുന്നത് ഇത് നടാടെയാണ് എന്ന് തോന്നുന്നു.

മാധ്യമങ്ങളില്‍ പറയുന്ന അത്ര കഴിവുകള്‍ എനിക്കുണ്ടോ എന്ന് എനിക്കറിയില്ല . അവ കല്‍പ്പിച്ചു തരുന്ന ഉയരങ്ങില്‍ ശരിക്കും എത്തപ്പെടുവാന്‍ ഇനി ദൂരം ഏറെയില്ലേ എന്ന സംശയവും എന്നില്‍ ബാക്കിയാണ്.
എങ്കിലും കൂടുതല്‍ വിനയത്തോടെ ഒന്നുറപ്പ് തരാം. ഈ ബഹുമതിക്ക് ശരിക്കും അര്‍ഹനാകുവാന്‍ എന്റെ കഴിവിന്റെ പരമാവധി സാധിക്കുന്നതെല്ലാം ഞാന്‍ തുടര്‍ന്നും ചെയ്യുന്നതാണ്. മലയാളം ബ്ലോഗില്‍ പ്രമുഖരായ പ്രതിഭകള്‍ അനവധിയുള്ളപ്പോള്‍ ലക്ഷ്യത്തില്‍ എത്തുവാനുള്ള പ്രചോദനത്തിന് പുറത്തെവിടെയും അന്വേഷിക്കേണ്ടതില്ല എന്ന സന്തോഷത്തോടെ , ഈ ആഹ്ലാദ നിമിഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

മാധ്യമങ്ങളില്‍ എ കെ
സ്നേഹപൂര്‍വ്വം

എ കെ

Monday, September 21, 2009

വാണ്‍ണ്ടഡ്

വാണ്‍ണ്ടഡ്

ഈ ചിത്രത്തില്‍ കാണുന്ന എ കെ എന്നറിയപ്പെടുന്ന എ കെയെ കുറച്ചു നാളായി ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട്‌ , എഫ്‌ ബി ഐ റെഡ് ഫ്ലാഗ്, സി ഐ എ യുടെ ലവ് ലെറ്റര്‍ തുടങ്ങിയ വിശ്വ പ്രസിദ്ധ കടലാസുകളില്‍ എല്ലാം മോശമല്ലാത്ത സ്ഥാനമുള്ള ടിയാന്‍ കേരളാ പോലീസിന്റെ ശ്രദ്ധയില്‍ വരുന്നത് ഗള്‍ഫിലെ ഒരു മലയാളിയായ അക്കന്‍ ക്ഷമിക്കണം മഹതി നല്‍കിയ പരാതിയുടെ വെളിച്ചത്തിലാണ് .

ഒരു ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ഫോട്ടോക്കോപ്പി ആയമ്മ അവരുടെ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കുകയും , അതില്‍ എ കെയുടെ അക്കൌണ്ടിലേക്ക് ഒരു മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം രൂപ അവര്‍ മാറ്റിയതായി കാണിക്കുകയും ചെയ്തിരുന്നു. ഈ തുക എ കെ ആ മഹതിയെ , തനിക്കു വര്‍ഷങ്ങളായി ഫിലാണ്ടറിങ്ങ് എന്ന അസുഖം ഉണ്ടെന്നും , അതിന്റെ ഓരോ ഡോസ് ചികിത്സക്കും വേണ്ടി എറണാകുളം , തിരുവനന്തപുരം, ബാന്‍ഗ്ലൂര്‍ എന്നീ നഗരങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍ മറ്റു കിടി പിടികള്‍ എന്നിവ വാങ്ങുന്നതിലെക്കായി വന്‍ തുക ആവശ്യമുണ്ട് എന്നുമൊക്കെ പറഞ്ഞ് കളിപ്പിച്ചു വാങ്ങിയതാനത്രേ. ആ മഹതിയുടെ പരിചയക്കാര്‍ പരാതിപ്പെട്ടതനുസരിച്ച് പോലീസ്‌ അന്വേഷണം നടത്തിയപ്പോള്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു പെണ്ണ് പിടിയനും , മദ്യപാനിയും , തരികിടയുമാണ് ടിയാന്‍ എന്ന് വ്യക്തമാവുകയായിരുന്നു. (ആന്റി നേരിട്ട് പരാതി നല്‍കാത്തത് ,അങ്ങിനെ ചെയ്‌താല്‍ പണം മാത്രമല്ല അവര്‍ക്കും എ കെയ്ക്കും ഇടയില്‍ നടന്ന മറ്റ് കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാം വെളിപ്പെടുത്തേണ്ടി വന്നേയ്ക്കും എന്ന ഭയത്താലാവണം )

കേസില്‍ നിന്നും ഊരാന്‍ പതിനഞ്ച് ലക്ഷം രൂപ തലയെണ്ണി അന്വേഷണോദ്യോഗസ്ഥന്മാര്‍ക്ക് നല്‍കാം എന്ന വാഗ്ദാനം നല്‍കി കടന്ന് കളഞ്ഞ ഈ തരികിടക്ക്‌ വേണ്ടി കേരളാ പോലീസ്‌ നാട് നീളെ ഒറ്റാല് വെച്ചിട്ടുണ്ട് .എന്നാലും മലയാള ബ്ലോഗു സമൂഹത്തിലെ പ്രമുഖന്മാരുടെ സഹായം ഉണ്ടെങ്കില്‍ ഇവനെ എളുപ്പം പിടിക്കൂടാം എന്ന് തോന്നിയതിനാലാണ് ഇന്റര്‍നെറ്റിലും, മറ്റു അച്ചടി മാധ്യമങ്ങളിലും ഈ പരസ്യം നല്‍കുന്നത്.

എ കെ കളിപ്പിച്ച മതി അനില്‍ @ ബ്ലോഗ്‌ തുടങ്ങിയ പ്രമുഖ ബ്ലോഗന്മാരുടെ വേണ്ടപ്പെട്ട ആന്റി അല്ലാത്തതിനാല്‍ ലവനെ കണ്ടു പിടിക്കുന്ന കാര്യത്തില്‍ ദയവു ചെയ്തു ആരും ഉപേക്ഷ വിചാരിക്കരുത്. നമുക്ക് ഒരുമിച്ചു അവന്റെ നാല് തലമുറയുടെ ജാതകം വരെ പൊക്കിയെടുക്കണം.

നിങ്ങളെല്ലാം കൂടി ഉഉത്സാഹിച്ച് ഒരാഴ്ച്ച ബ്ലോഗിലൂടെ വിഴുപ്പലക്കിയാല്‍ സഹികെട്ട് ഒരു പക്ഷെ അവന്‍ മാളത്തില്‍ നിന്നും പുറത്ത്‌ വന്നേയ്ക്കും.

വിശ്വാസ്യതയോടെ

രഹസ്യന്വേഷ്ണ മേധാവി

കുട്ടമ്പിള്ള

എ കെ മാധ്യമങ്ങളില്‍

Saturday, September 19, 2009

കേരളാ ക്വിസ്സ്

ക്വിസ്സ് മാസ്റ്റര്‍ (ക്വി.മാ ) : പരം പിറ്റ്ഫീല്‍ഡ് (നമ്മുടെ പരമന്‍ കുഴീപാടം തന്നെ.ഡാനി ബോയല്‍ എന്നൊക്കെ പറയുമ്പോലെ സായിപ്പിന്റെ പേര് വന്നാലെ ഇന്ത്യക്കാര് തെണ്ടികള്‍ക്ക്‌ ഒരു വിലയുള്ളൂ)

മത്സരാത്ഥികള്‍ : ദുബായി മൊയ്തു (ദു.മൊ: ദുബായില്‍ ഷെയിക്ക് ), ഫ്ലോറിഡാ കുഞ്ഞുറോത (ഫ്ലോ.കു: ഫ്ലോറിഡയിലെ വല്യ കേസുകെട്ടാ), എ കെ (എ കെ തന്നെ), ടോമോഹ്വാക് വാസു (ടോ.വാ: ടോമോഹ്വാക് പത്രത്തിന്റെ എന്തോ കിടുതാപ്പ്) .

ക്വി മാ: "അപ്പൊ തുടങ്ങാം."
ടോ വാ: "അല്ല മത്സരത്തിനു മുന്‍പ് ചായയും ,കടിയുമൊന്നും...?"
ക്വി മാ : "അത് പത്രസമ്മേളനത്തില്,ഇവിടല്ല. അപ്പോള്‍ തുടങ്ങുന്നു.ചോദ്യങ്ങള്‍ പ്രധാനമായും കേരളത്തെക്കുറിച്ച് ആയിരിക്കുമെങ്കിലും ഇടയ്ക്ക് ചില പൊതുവിജ്ഞാന ചോദ്യങ്ങളും കടന്ന് വന്നേക്കാം. ദുബായി മൊയ്തു,ഫ്ലോറിഡാ കുഞ്ഞുറോത, എ കെ , ടോമോഹ്വാക് വാസു എന്നീ ക്രമത്തിലാകും ഉത്തരങ്ങള്‍ പറയേണ്ടത്. ശരി ഉത്തരത്തിന് ഒന്നിന് പത്തു പോയന്റ്. തെറ്റായ ഉത്തരത്തിന്,ഉത്തരത്തിന്റെ നിലവാരം അനുസരിച്ച് ചവിട്ട്‌,തൊഴി,കുനിച്ചു നിറുത്തി നടുവിനിടി."

ഫ്ലോ കു :" അമേരിക്കയില്‍ എല്ലാ മത്സരങ്ങള്‍ക്കും ബസ്സര്‍ ഉണ്ടാകും.ഇവിടെ അതില്ലേ?പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കേ മാര്‍ട്ടില്‍ നിന്നുമൊരെണ്ണം വാങ്ങി വന്നേനെ "
ക്വി മാ :" ഇവിടുത്തെ ബസ്സര്‍ കേടാ. തത്കാലം പറഞ്ഞ ക്രമത്തില്‍ ഉത്തരം പറയുകയേ നിവൃത്തിയുള്ളൂ" ഫ്ലോ കു :"ഓ ഘാഷ്‌ !!!ഞാന്‍ യു എസ്സില്‍ പോയ പത്തു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇത്ര പുവര്‍ കണ്ട്രി ആയോ? "
ക്വി മാ :"'പു' ചേര്‍ത്ത് ആരേലും വല്ല മറുപടിയും അതിനു പറയും മുന്‍പേ മത്സരം തുടങ്ങുന്നു. ചോദ്യം ഒന്ന്.മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ ആര് ?"
ദു മൊ :"മമ്മൂട്ടിക്ക"
ക്വി മാ: "കൂലിക്ക് ആളെ വെച്ച് എഴുതിക്കുന്നവരുടെ കാര്യമല്ല ചോദിച്ചത്"
ഫ്ലോ കു: "സ്ത്രൈണ മനസ്സിലെ മഞ്ഞുതുള്ളി എഴുതിയ നാന്‍സി ജേക്കബ്‌?"
ക്വി മാ:" ആ മഞ്ഞു തുള്ളി ചേച്ചി മാത്രമേ കണ്ടു കാണു . നെക്സ്റ്റ്"
എ കെ:"ഡാന്‍ ബ്രൌണ്‍ "
ക്വി മാ:" എ കെ പറഞ്ഞ ഉത്തരം ശരിയാണ്. മലയാളത്തില്‍ ഇന്നോളം ഒരു വരി പോലും എഴുതി വായനക്കാരേ കൊല്ലാത്ത ഡാന്‍ ബ്രൌണ്‍ തന്നെയാണ് മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്‍ .എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" അടുത്ത ചോദ്യം. ക്രമം അനുസരിച്ച് വാസുവിന് ആദ്യം ഉത്തരം നല്‍കാം. കേരളത്തില്‍ പോയതിലും വേഗത്തില്‍ മടങ്ങി വന്നത് എന്ത് ?"
ടോ വാ :" ഇന്ത്യന്‍ ടീമില്‍ നിന്നും ശ്രീശാന്ത്"
ക്വി മാ :" ഓനെയും കുടുമ്പക്കാരെയും നിങ്ങള്‍ പത്രക്കാര്പൊക്കിക്കൊണ്ട് നടന്ന സ്പീഡിന് ഓനിതിലും വേഗം തിരിച്ച് വരേണ്ടതായിരുന്നു ,നെക്സ്റ്റ്. "
ദു മൊ:" ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചിട്ട് ദുബായിലേക്ക് വിമാനം കയറിയ ഹമുക്കുകള്‍"
ക്വി മാ :" അതിലും വേഗത്തില്‍ മടങ്ങിയെത്തിയ ഒന്നുണ്ട്"
ഫ്ലോ കു :"ബൂമറാങ്ങ്"
ക്വി മാ :" കേരളത്തിലോ? തുടക്കത്തില്‍ തന്നെ നിലവാരം ഇങ്ങനെ വിളിച്ചറിയിക്കല്ലേ"
എ കെ :" കാവ്യാ മാധവന്‍"
ക്വി മാ :"വീണ്ടും എ കെക്ക് പത്ത് മാര്‍ക്ക് "


ക്വി മാ : "മൂന്നാം ചോദ്യം. വീണ്ടും വാസുവില്‍ നിന്നും തുടങ്ങാം. കേരളത്തില്‍ കരയില്‍ കാണപ്പെടുന്ന ഏറ്റവും വല്യ ജീവി ?"
ടോ വാ : "ആന"
ക്വി മാ :" അല്ല"
ദു മൊ :" ഒട്ടകം"
ക്വി മാ :" എഴുന്നേറ്റു പോടാ അവിടുന്ന്"
ഫ്ലോ കു :" ജിറാഫ്‌ "
ക്വി മാ :" അല്ല"
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :"നീ തകര്‍ക്കുമെടാ മോനെ. ബാക്കിയുള്ളവര്‍ പറഞ്ഞ ജീവികളൊക്കെ ഇപ്പൊ നമ്മുടെ ലാലേട്ടന്റെ ഇപ്പോഴത്തെ ഒരു ശരീരപ്രകൃതി വെച്ച് നോക്കിയാല്‍ വെറും അശുക്കള്‍ . എ കെക്ക് പിന്നേം പത്ത് മാര്‍ക്ക്"

ക്വി മാ : "നാലാം ചോദ്യം.കേരളത്തില്‍ വളരെ വിരളമായി കാണപ്പെടുന്ന ഒരു ജീവി ?"
ടോ വാ :" ആഫ്രിക്കന്‍ മഞ്ഞത്തവള"
ക്വി മാ: "തെറ്റ് "
ദു മൊ:"കുറുനരി "
ക്വി മാ :" നിയമസഭയില്‍ നല്ല മുറ്റിയ ഇനങ്ങള്‍ ധാരാളമുണ്ട്"
ഫ്ലോ കു : " ആനകോണ്ട"
ക്വി മാ :" ഫിനാന്‍സ്‌ കമ്പനികള്‍ മുട്ടിന് മുട്ടിന് ഉള്ള ഈ നാട്ടില്‍ ആ കുറവ് അറിയുകേല"
എ കെ :"പ്രതിരോധ മന്ത്രി എ. കെ. ആന്റണി"
ക്വി മാ :"വളരെ ശരി. അടുത്ത കാലത്തായിട്ട് ഇലക്ഷന് നില്‍ക്കാന്‍ പോയിട്ട് ഇങ്ങോട്ട് ഒന്ന് വരാന്‍ പോലും അതിയാന് എന്തോ അസ്കിത ഉള്ളത് പോലെ . എ കെ ക്ക് വീണ്ടും പത്തു പോയന്റ്"

ക്വി മാ :"തിരുവനന്തപുരത്ത് തീരെ കാണപ്പെടാത്തതും ലോകത്തിന്റെ മറ്റേത് ഭാഗത്തും കാണപ്പെടാവുന്നതുമായ ഒരു ജീവി ?"
ടോ വാ:" വൈദുതി മന്ത്രി ബാലന്‍.പുള്ളി ഇപ്പൊ സ്ഥിരം മുല്ലപ്പെരിയാറിലാണ്"
ക്വി മാ:" പുള്ളിക്ക് തിരുവനന്തപുരം വിട്ടാല്‍ മുല്ലപ്പെരിയാര്‍ മാത്രമേയുള്ളു .തന്നെയുമല്ല ഇടക്കെങ്കിലും അങ്ങേര്‍ തിരുവനന്തപുരത്ത് എത്താറുണ്ട് "
ദു മൊ : " കെ മുരളീധരന്‍. ഒരു ജാഥ തീരുമ്പോള്‍ അടുത്ത ജാഥക്ക് തുടക്കമിടാന്‍ വല്ലിടത്തോട്ടും ഒക്കെ പോണ്ടേ?"
ക്വി മാ:" എന്‍ സി പിയിലും ഇല്ല ,കോണ്ഗ്രസ്സിലും ഇല്ല,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വന്തം വെട്ടിലും കയറ്റുകയുമില്ല എന്നാ ഇപ്പോഴത്തെ അവസ്ഥയില്‍ കക്ഷി ഇപ്പൊ എവിടെ എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതിനാല്‍ ഉത്തരമായി അങ്ങേരെ പരിഗണിക്കാന്‍ സാധിക്കില്ല"
ഫ്ലോ കു :" തിരുവനന്തപുരം എം പി ശശി തരൂര്‍ "
ക്വി മാ :"വളരെ ശരി. കുഞ്ഞുറോതയ്ക്ക് പത്തു പോയന്റ് "

ക്വി മാ : "ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി ആര് ? ഇനി എ കെയുടെ ഊഴമാണ് "
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :" മണിച്ചിത്രത്താഴ് വരെ അത് ശരിയായിരുന്നു. പക്ഷെ ഇപ്പോള്‍ പ്രശസ്തി താഴേക്കാ. സാഗര്‍ അലിയാസ് ജാക്കിക്ക് ശേഷം പ്രത്യേകിച്ചും"
ടോ വാ:"ബിനീഷ്‌ കോടിയേരി"
ക്വി മാ :" ഉത്തരം ശരിയാണ്. വാസുവിനെ പോലുള്ള പത്രപ്രവര്‍ത്തകര്‍ തന്നെയാണല്ലോ കേരളത്തില്‍ ഒരു പൂച്ച തുമ്മിയാലും അതില്‍ പ്രസ്തുതന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നെഴുതി അങ്ങേരെ ഇത്ര പ്രശസ്തനാക്കിയത്. വാസുവിന് പത്തു പോയന്റ്."

ക്വി മാ :" കേരളത്തില്‍ ഏറ്റവും ജനകീയമായ വിനോദം എന്ത് ? ഈ റൌണ്ട് ദുബായി മൊയ്തുവില്‍ തുടങ്ങാം "
ദു മൊ :" വെള്ളമടി"
ക്വി മാ :" അത് കറക്റ്റ്. മൊയ്തു പത്തു പോയന്റ് അടിച്ച് മാറ്റിയിരിക്കുന്നു "

ക്വി മാ :" ഭൂമികുലുക്കി പക്ഷിയുടെ അതെ സ്വഭാവം, സ്വന്തം വാല് കുലുങ്ങിയാല്‍ ഭൂമി കുലുങ്ങും എന്ന അതേ സ്വഭാവം വെച്ച് പുലര്‍ത്തുന്ന കേരളത്തിലെ ജീവി ഏത് ?"
ഫ്ലോ കു : "അച്ചുതാനന്ദന്‍"
ക്വി മാ :"പി ബിയില്‍ നിന്നും ചവിട്ടിയിറക്കിയതിന് ശേഷം ആ സ്വഭാവം അല്‍പ്പ സ്വല്‍പ്പം മാറിയിട്ടുണ്ടോ എന്നൊരു സംശയം നില നില്‍ക്കുന്നതിനാല്‍ ആ ഉത്തരം അംഗീകരിക്കാന്‍ സാധ്യമല്ല"
എ കെ :"ഗള്‍ഫ്‌ മലയാളി"
ക്വി മാ :"വെരി ഗുഡ്. കേരളത്തെ മൊത്തം താങ്ങി നിറുത്തിയിരിക്കുന്നത്‌ തങ്ങളാണ് എന്നാ ഓന്മാരുടെ വിചാരം. എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" ജീവിതകാലം മുഴുവന്‍ കഴുതയായി കഴിയുകയും എന്നാല്‍ സ്വയം കുതിരയാണ് എന്ന് മരണം വരെ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജീവി ഏത് ?"
ടോ വാ :" കേരളത്തിലെ സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍"
ക്വി മാ :"പത്രപ്രവര്‍ത്തകനാണെങ്കിലും വാസൂനു വല്ലപ്പോഴുമൊക്കെ വിവരം ഉണ്ട്. പത്തു പോയന്റ് പിടിച്ചോ"

ക്വി മാ :" മത്സരത്തിലെ ഒടുക്കത്തെ ചോദ്യമാണ്. കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ദുഖിതരാകുന്ന ദിവസം ?"
ദു മൊ :" പെട്രോള്‍ വില കൂടുന്ന ദിവസം"
ക്വി മാ :"എന്നാപ്പിന്നെ ദിവസവും ദുഖിച്ച് നടക്കാനേ ജനങ്ങള്‍ക്ക് നേരം കാണു "
ഫ്ലോ കു :" ഹര്‍ത്താല്‍ ദിവസം"
ക്വി മാ :"ദേശീയോത്സവം സന്തോഷത്തിന്റെ ദിവസമല്ലേ ചേച്ചി?"
എ കെ :"എല്ലാ മാസവും ഒന്നാം തീയതി. അന്ന് ബാറുകള്‍ അടപ്പായിരിക്കും"
ക്വി മാ :" നീയാടാ യഥാര്‍ത്ഥ കുടിയന്‍. പത്തു പോയന്റ് ടച്ചിന്ഗസായി പിടിച്ചോ."

ഒടുക്കത്തെ പോയന്റ് നില :
ദുബായി മൊയ്തു :പത്ത്
ഫ്ലോറിഡ കുഞ്ഞുറോത :പത്ത്
എ കെ : അറുപത്
ടോമോഹ്വാക് വാസു :ഇരുപത്

Friday, September 18, 2009

എ കെക്ക് ഐ എ എസ് ഉണ്ടോ?

എന്‍കൌണ്ടര്‍ സുന്ദരി : "ശ്രീ എ കെ,എന്‍കൌണ്ടര്‍ പോയന്റിലേക്ക് സ്വാഗതം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താങ്കളെപ്പറ്റിയുള്ള വിവാദങ്ങള്‍ കേരളത്തില്‍ കൊടുമ്പിരി കൊള്ളുകയാണല്ലോ.അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ എല്ലാം താങ്കളുടെ മുഖം നിറഞ്ഞ് നില്‍ക്കുമ്പോഴും അര്‍ത്ഥഗര്‍ഭമായ മൌനം അവലമ്പിച്ച താങ്കള്‍ ഇന്ന് ഞങ്ങളുടെ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഈ വിവാദങ്ങളില്‍ താങ്കളുടെ പക്ഷം ഞങ്ങളുടെ പ്രേക്ഷകര്‍ ആകാംഷാഭരിതരായി കാത്തിരിക്കുകയാവും. മാത്രമല്ല ഈ വിവാദങ്ങളില്‍ കേരള ജനതയോട് ചിലതെല്ലാം തുറന്ന് പറയേണ്ട ഉത്തരവാദിത്ത്വം താങ്കള്‍ക്കും ഉണ്ടെന്ന വസ്തുതയും നമുക്ക് വിസ്മരിക്കാനാവില്ല. അത് കൊണ്ട് തന്നെ വളരെ ചുരുക്കത്തില്‍...."

എ കെ :" ഡി പെണ്ണെ, ഇടക്കൊക്കെ ഒന്ന് ശ്വാസം എടുക്കാനെങ്കിലും ബ്രെയിക്കിട്. എന്നിട്ട് നീ ചുരുക്കത്തില്‍ പറ , എന്താ നിന്‍റെ പ്രശ്നം? "

സുന്ദരി :" ശ്രീ എ കെ ,താങ്കള്‍ക്ക് ഉണ്ട് എന്ന് പറയുന്ന ഐ എ എസ് വ്യാജമാണോ?"

എ കെ :" അതാണോ നിന്‍റെ പ്രശ്നം?"

സുന്ദരി :" എന്‍റെ മാത്രമല്ല ശ്രീ എ കെ ,കേരളത്തിലെ ജനങ്ങള്‍..."

എ കെ :"ലവന്മാര്‍ക്കും ,ലവളന്മാര്‍ക്കും എനിക്ക് ഐ എ എസ് ഉണ്ടോ ഇല്ലയോ എന്നറിഞ്ഞിട്ട് ചെന്നാലേ റേഷന്‍ കടേന്ന് അരിയും,മണ്ണെണ്ണയും കൊടുക്കുവുള്ളോ?"

സുന്ദരി :"എന്നല്ല ശ്രീ എ കെ. സത്യം സത്യമായി ജനങ്ങള്‍ക്ക്‌ മുന്നില്‍ കൊണ്ട് വരേണ്ട ബാധ്യത ഞങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ട്‌"

എ കെ :"തന്നെ? എന്നാല്‍ ആദ്യം നിന്‍റെ ചാനല്‍ മുതലാളിയുടെ അപ്പനെ പണ്ട് പിടിച്ച് ജയലില്‍ ഇട്ടത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല , ചിട്ടി കമ്പനി നടത്തി നീ ഈ പറഞ്ഞ ജനങ്ങളുടെ അപ്പന്‍ ,അപ്പുപ്പന്‍മാരെ വലിപ്പിച്ചതിനാണ് എന്ന സത്യവും നീ പുറത്തു കൊണ്ട് വരുമോ?"

സുന്ദരി :" ശ്രീ എ കെ , താങ്കള്‍ എന്‍റെ ചോദ്യത്തില്‍ എന്‍റെ ചോദ്യത്തില്‍ നിന്നും വഴുതി മാറുന്നത് മാത്രമല്ല എന്‍റെ കഞ്ഞിയില്‍ പാറ്റയിടാന്‍ കൂടി ശ്രമിക്കുന്നത് വളരെ വ്യക്തമാണ്"

എ കെ :" ശരി ഒഴിഞ്ഞ് മാറുന്നില്ല. ഐ എ എസുകാരനാണ് എന്ന് ഞാന്‍ എപ്പോഴേലും നിന്നോട് പറഞ്ഞിട്ടുണ്ടോ?"

സുന്ദരി :" എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ താങ്കള്‍ ഐ എ എസുകാരനാണ് എന്ന് താങ്കളുടെ അയല്‍ക്കാരിയുടെ, സഹോദരിയുടെ സുഹൃത്തിന്റെ കാമുകന്റെ അനിയത്തിയുടെ അയല്‍ക്കാരി പറയുന്നത് കേട്ട് ശ്രീ കുനഷ്ട് @ ഡോഗ് അതിനെക്കുറിച്ച് അന്വേഷിക്കുകയും, ആ അന്വേഷണത്തില്‍ ഐ എ എസുകാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്സൈറ്റില്‍ താങ്കളുടെ പേര് ഇല്ല എന്ന വസ്തുത വെളിവാകുകയും ചെയ്തു എന്നത് സത്യമല്ലേ?"

എ കെ :" ഡി കൊച്ചേ, പാതിരാത്രി കിടക്കേന്ന് പെണ്ണുമ്പിള്ള ചവിട്ടി ഇറക്കി വിട്ടത് കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ രണ്ടു കൈയ്യും കീബോര്‍ഡില്‍ പ്രയോഗിക്കുന്ന പലവന്മാരും അങ്ങനെ പലതും കാലാകാലങ്ങളില്‍ പൊക്കിക്കൊണ്ട് വരും. അല്ല,അറിയാന്‍ മേലാത്തൊണ്ട്‌ ചോദിക്കുകയാ. ഞാന്‍ ഐ എ എസാണ് എന്ന് പറഞ്ഞ് ആരെയും സാമ്പത്തികമായോ,അല്ലാതെയോ പറ്റിച്ചിട്ടുണ്ടോ? അല്ല , ഈ കിടന്നു കുരയ്ക്കുന്ന ഏതേലും ഡോഗിന്റെ ഡോഗിനോട് ഞാന്‍ ഐ എ എസ് ആണേ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടോ? തത്കാലം ആര്‍ക്കും പരാതിയില്ലാത്ത സ്ഥിതിക്ക് എനിക്ക് ഐ എ എസ് ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്. അതിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍ നീ നേരത്തെ പറഞ്ഞ കാപെറുക്കിയെ അവന്റെ പെണ്ണുമ്പിള്ള വീണ്ടും കിടപ്പ് മുറിയില്‍ കേറ്റുമോ? പോട്ടെ ,കേരളത്തിലെ ഒരു കുഞ്ഞിന്റെയെങ്കിലും ഒരു നേരത്തെ വിശപ്പ്‌ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞത് കൊണ്ട് മാറുമോ?"

സുന്ദരി :"അതൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ ഇവിടെ ആര്‍ക്കുമില്ല ശ്രീ എ കെ ...."

എ കെ :"അതൊന്നും ഒണ്ടാവില്ലേല്‍ പിന്നെ എന്ത് വാഴയ്ക്കാ ഒണ്ടാക്കാനാ കൊച്ചേ ഈ ചോദ്യം? വേറെ വല്ലതും ഒണ്ടേല്‍ ചോദിക്ക്. ഇല്ലേല്‍ ഞാന്‍ അങ്ങോട്ട്‌ പോയേക്കാം."

സുന്ദരി :" അങ്ങനെ പോകല്ലേ. ശരി ,ഇനി താങ്കളുമായി ബന്ധപ്പെട്ട് ..."

എ കെ :"പബ്ലിക്കായൊന്നും നടക്കില്ല പെണ്ണെ. വേണേ ക്യാമറ ഓഫാക്കി , സ്റ്റുഡിയോക്ക് പിന്നിലേക്കു വാ."

സുന്ദരി :"അതല്ല...താങ്കളുമായി ബന്ധപെട്ട മറ്റൊരു ആരോപണത്തെക്കുറിച്ച് സംസാരിക്കാം എന്നാ പറഞ്ഞ് വന്നത്"

എ കെ :" ഓ ...അല്ലേലും നീ നിന്‍റെ ചാനലിന്റെ സ്വഭാവമല്ലേ കാണിക്കു.ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെറുതെ ഇളക്കിയിട്ട് ഒടുക്കം അതല്ല ഇതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ആളെ വടിയാക്കുന്ന സ്ഥിരം പരിപാടി. എനിക്കതില്‍ താത്പര്യമില്ല. പോയി വേറെ പണി നോക്ക് കൊച്ചേ "

പിന്‍കുറിപ്പ് : നിയമം കോടതി അങ്ങനെ പലതും നമ്മുടെ നാട്ടില്‍ തമാശയാണെന്ന് അറിയാം.എങ്കിലും കുറച്ചു വിശ്വാസം നിയമത്തില്‍ ബാക്കിയുള്ളതിനാല്‍ , തട്ടിപ്പിനിരയായവര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും ,എവിടെ എല്ലിന്‍ കഷ്ണം കണ്ടാലും ഉടന്‍ ചാടി വീഴുന്ന നായ്ക്കളും നിയമ സഹായം തേടാതെ അച്ചടി മാധ്യമങ്ങള്‍,ചാനല്‍ ,പിന്നെ ബ്ലോഗ്‌ എന്നിവയിലൂടെ ഗ്വാ ഗ്വാ വിളിക്കുന്ന ആസുരകാലത്തിന് എന്‍റെ വക സമര്‍പ്പണം.കൂടുതല്‍ വിശദീകരണം ഒരുത്തനും പ്രതീക്ഷിക്കണ്ട

എ കെ



Thursday, September 17, 2009

ചെലവ് ചുരുക്കല്‍- മാഡം മോഡല്‍

ഇക്കണോമിക്‌ ക്ലാസില്‍ സഞ്ചരിക്കാനുള്ള ത്യാഗ മനോഭാവം ഭാരതത്തിന്റെ ബഹു (മരുമോള്‍ എന്ന് സിസിലിയന്‍ സ്ലാങ്ങ്) ഇറ്റാലിയന്‍ മാഡം കാണിച്ചു തരികയും, തൊട്ടു പിന്നാലെ സത്പുത്രന്‍ ട്രെയിനില്‍ ചെയര്‍ കാറുകളില്‍ സഞ്ചരിച്ചു ഇന്ത്യയിലെ ദരിദ്രരുടെ കണ്ണുനീര്‍ ഒപ്പുവാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ചെലവ് ചുരുക്കല്‍ തരംഗം ഭാരതത്തില്‍ പിടിച്ചാല്‍ കിട്ടാതെ അഫ്ഗാന്‍ ബോര്‍ഡര്‍ കടന്ന മട്ടാണ്. ഒരു ഇക്കണോമിക്‌ ക്ലാസ്സ്‌ യാത്ര കൊണ്ടൊന്നും മാഡം (പുത്രനും) പരിപാടി നിറുത്താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പറയുന്നത്.

സാമ്പത്തിക മാന്ദ്യം മുതല്‍ അറബിക്കടലിലെ ന്യൂന മര്‍ദ്ദത്തിന് വരെ ശാസ്ത്ത്രീയ വിശകലനങ്ങളും , ഉപദേശങ്ങളും നല്‍കുന്ന നമ്മുടെ നാട്ടിലെ എണ്ണം പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഇതെല്ലാം കണ്ടുംകേട്ടും വെറുതെ ഇരിക്കുമോ? ഇല്ല. ചിലവ് ചുരുക്കി ഭാരതത്തിനെ ഒരരികാക്കാന്‍ വേണ്ട ഉപദേശങ്ങളുടെ പ്രവാഹമാണത്രേ ഇപ്പോള്‍. മാഡത്തിനെയും പുത്രനെയും മാത്രമല്ല രാജ്യത്തെ പ്രമുഖന്മാരായ പലരെയും മേല്‍പ്പറഞ്ഞ വിദഗദ്ധന്മാര്‍ പിടിച്ച് ഉപദേശിച്ച് കഴിഞ്ഞത്രേ.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളില്‍ ഏവരും എഴുന്നേറ്റു നിന്ന് കൈയടിച്ച് അംഗീകരിച്ചത് ഇന്ത്യയുടെ സൈനികരുമായി ബദ്ധപെട്ട ഒരു ഉപദേശമായിരുന്നു എന്നാണ് ശ്രുതി. ജമ്മു കാശ്മീര്‍ , പഞ്ചാബ് അതിര്‍ത്തികളില്‍ സൈനികര്‍ക്ക് പുതിയ യന്ത്രത്തോക്കുകള്‍ക്ക് പകരം കളിത്തോക്കുകള്‍ നല്‍കുക.പാക്കിസ്ഥാന്‍കാരെ ചുമ്മാ പേടിപ്പിച്ചാല്‍ മതി അവര്‍ നന്നായിക്കോളും.ചൈനീസ്‌ അതിര്‍ത്തികളില്‍ ഈ തോക്കുകള്‍ മതിയാവാതെ വന്നാല്‍ , അതാതു ഭാഗങ്ങളില്‍ ചൈനക്ക് നമ്മുടെ കൈയ്യില്‍ നിന്നും വേണ്ട സ്ഥലം ആയിരം കൊല്ലത്തേക്കോ മറ്റോ പാട്ടത്തിന് കൊടുത്ത്, മോശമല്ലാത്ത ഒരു തുക പ്രധാന പാവ , പ്രതിരോധപ്പാവ , കൂട്ടുക്കക്ഷി അധ്യക്ഷ എന്ന്വിരുടെ കീശയിലേക്ക്‌ മുതല്‍ക്കൂട്ടണം എന്ന അനുബന്ധ നിര്‍ദ്ദേശവും പരക്കെ അംഗീകാരം നേടിയത്രേ . ആരുടെ കീശയിലേക്കായാലും പണം ഇന്ത്യയിലേക്കല്ലേ വരുന്നത് എന്ന് ചോദിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് പ്രധാന പാവ സ്വന്തം കാശില്‍ ചായയുടെ കൂടെ ഒരു പരിപ്പ് വട കൂടി വാങ്ങി കൊടുത്തു എന്നാണ് കേള്‍വി.

കളിത്തോക്കുകള്‍ മിക്കവാറും ഇറ്റലിയിലുള്ള മാഡത്തിന്റെ ബന്ധുക്കള്‍ക്കോ , പഴയ കേസ് കെട്ടുകള്‍ക്കോ അങ്ങനെ ആരെക്കെങ്കിലും ഇടനിലയുള്ള ഏതെങ്കിലും കമ്പനിക്ക് നല്‍കിയാല്‍ മതി എന്നതാണ് പൊതുവായ അഭിപ്രായം. വിശ്വാസമുള്ളവരെ ആരെയെങ്കിലും ഇത്തരം പണികള്‍ ഏല്‍പ്പിക്കണം എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ടത്രേ. ഇനി അതല്ല ഇസ്രായേലില്‍ നിന്നുള്ള കമ്പനികള്‍ വല്ലതുമാണ് കരാര്‍ പിടിക്കുന്നതെങ്കില്‍ പ്രതിരോധ അന്തപ്പന്‍ നേരിട്ട് മാത്രമേ അവരോട് ഇടപെടാവു. പുണ്യവാളന്‍ ദമ്പടി അണാ പൈ കുറയാതെ മൊത്തത്തില്‍ കെട്ടിപ്പെറുക്കി മാഡത്തിന്റെ കാലിന്റെ ....ചുവട്ടില്‍ കൊണ്ട് വെച്ചു കൊള്ളുമത്രേ.മരിക്കും വരെ കേരളത്തിലേക്ക് വരാതെ സര്‍ക്കാരു ചിലവില്‍ ഡല്‍ഹിയില്‍ പുട്ടടിച്ച് കഴിയാനുള്ള വകുപ്പില്‍ കവിഞ്ഞ് അന്തപ്പന്‍ പുണ്യവാളന് പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നുമില്ലത്തതാവാം വിദഗ്ദ്ധരെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചത്.കേരളത്തിന്‍റെ പുണ്യമാണ് അന്തപ്പന്‍ എന്ന് പറയാതെ വയ്യ.

മാഡത്തിന് തത്കാലം ഇത്രയൊക്കയെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ വകുപ്പുള്ളൂ എങ്കിലും മകന്‍ ചെറുപ്പമായതിനാല്‍ പുള്ളി കൂടുതല്‍ ഇടിച്ച് നില്‍ക്കേണ്ടത് മസ്റ്റാണ് എന്നാണ് പൊതു മതം. മാഡത്തിന്റെ പുത്രന്‍ ഇനി ഭാവി കാമുകിമാരെയൊക്കെ കൊളംബിയ , സ്പെയിന്‍ തുടങ്ങിയ ദേശങ്ങള്‍ക്ക് പകരം തോപ്രാങ്കുടി , മണ്ണാമൂല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തണം എന്നതാണ് അദ്ദേഹത്തിന്‌ ലഭിച്ച ഉപദേശം . യാത്രാ ചെലവ് എത്രയാ ലാഭം. പഴയ കൊളംബിയന്‍ കാമുകിയുടെ തന്തപ്പടിയുടെ പൊടി ബിസിനസ്സിന്റെ അത്രയും വരില്ലെങ്കിലും ഇടുക്കി പ്രദേശത്ത്‌ മോശമല്ലാത്ത നീലച്ചടയന്‍ തോട്ടങ്ങള്‍ക്കുടമകളായ കര്‍ഷക ശ്രീകള്‍ അനവധി ഉണ്ടെന്ന കാരണത്താല്‍ വട്ടചിലവും തട്ട് കൂടാതെ നടക്കും എന്ന കാരണം കൊണ്ട് മാത്രം ചിലപ്പോള്‍ സത്പുത്രന്‍ ഈ ഉപദേശം സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംഭവത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കേരളത്തിലേക്ക് എത്തിയപ്പോള്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായിരുന്നു . തിരുവനന്തപുരം എം പി തറയൂരിന് ലഭിച്ച ഉപദേശം ക്യാനഡയിലേക്കോ , ന്യൂ യോര്‍ക്കിലെക്കോ സ്ഥിരമായി താമസം മാറ്റിക്കൊള്ളാനാണ് . ഗൂഗിള്‍ മാപ്പില്‍ പുള്ളി തിരുവനതപുരം കാണുന്നതും, ഇടയ്ക്കിടെ ചുമ്മാ ബീമാനത്തേല്‍ കയറി തിരുവനന്തപുരത്തേക്ക് പ്രത്യേകിച്ച് പ്രയോജനമില്ലാതെ പോകുന്നതും തമ്മില്‍ ആദ്യത്തേതാണ് സര്‍ക്കാരിന് ലാഭം. അമേരിക്കയിലോ മറ്റോ ആണ് പുള്ളിയെങ്കില്‍ ഗൂഗിള്‍ മാപ്പ് കാണാനുള്ള ഇന്റെര്‍നെറ്റിന്റെ കാശ് പോലും ഭാരതത്തിന്‌ ലാഭമാണ് എന്ന് പറയപ്പെടുന്നു.

അച്ചു മാമക്ക്‌ മുന്നില്‍ വിദഗ്ദ്ധര്‍ രണ്ടു വഴികളാണ് തുറന്നു വെച്ചത്. ഒന്നുകില്‍ രാജി വെച്ചു പുറത്തു പോവുക, അല്ലെങ്കില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ വാ തുറക്കുക. അങ്ങനെയെങ്കില്‍ ഏത്തമിടാനും, ശയന പ്രദക്ഷിണം നടത്താനും പിബിക്ക് മുന്നിലേക്ക് വിമാന യാത്ര രണ്ടു കൊല്ലത്തില്‍ ഒരിക്കല്‍ മതിയല്ലോ.
അതേ സമയം ആഭ്യന്തര പുത്രന്‍ അടിയന്തരമായി രണ്ടു ചുരുള്‍ പഞ്ഞി വാങ്ങി ചെവികള്‍ അടച്ചാല്‍ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ വക്കീല്‍ നോട്ടിസ് അയക്കേണ്ട ചെലവ് ലാഭിക്കാം എന്ന നിര്‍ദ്ദേശം പഞ്ഞി നിര്‍മിക്കുന്ന ഏതോ വിദേശ കുത്തകയെ സഹായിക്കാന്‍ വേണ്ടി സാമ്പത്തിക വിദഗ്ദ്ധര്‍ മനഃപൂര്‍വ്വം പറയുന്നതാണെന്ന് പന്തം കണ്ട മുക്കില്‍ ലോക്കല്‍ കമ്മറ്റി സ്ക്രെട്ടറി സഖാവ് കരിങ്കൊടി സാബു ആരോപിച്ചു .

ഇത്രയൊക്കെ പ്രമുഖര്‍ ചെയ്തു കളയും എന്ന നിലയിലായപ്പോള്‍ മാപ്രാണത്തെ ബീഡി തെറുപ്പുകാരന്‍ മുനീറും ചെലവ് ചുരുക്കാന്‍ തീരുമാനിച്ചു. രാത്രി കഞ്ഞിയുടെ കൂടെയുള്ള വറ്റല്‍ മുളക് മേലാല്‍ വേണ്ടാനു വെക്കുമെന്ന് അദ്ദേഹം സാമ്പത്തിക വിദഗ്ദ്ധരെ അറിയിച്ചു. മുനീറിന്റെ തീരുമാനത്തില്‍ വിദ്ധഗ്ദ്ധര്‍ക്ക് അത്ര തൃപ്തി പോരാ; ഫസ്റ്റ് ക്ലാസ്സില്‍ നിന്നും ഇക്കണോമിക്‌ ക്ലാസിലേക്ക് വരാനുള്ള മാഡം ജീവിക്കുന്ന ഈ നാട്ടില്‍ മുനീറിനെ പോലുള്ള ഒരു തെണ്ടി മിനിമം ആഴ്ച്ചയില്‍ രണ്ടു ദിവസത്തെ ഭക്ഷണം തന്നെ ഉപേക്ഷിക്കണം എന്നാണത്രേ അവര് പറയുന്നത്.മാത്രമല്ല ദിവസവും പത്തു കിലോമീറ്റര്‍ ബജാജ് എം എയ്റ്റിയില്‍ സഞ്ചരിച്ച് മാപ്രാണം എല്‍ പി സ്കൂളില്‍ മകളെക്കൊണ്ട് വിടുന്ന മുനീര്‍ ഇനി മുതല്‍ കാല്‍നടയായി വേണം ആ കര്‍മ്മം ചെയ്യാന്‍ എന്നും ചിലര്‍ വാദിക്കുന്നുണ്ട്.

Monday, September 14, 2009

അവന്‍റെയൊരു നാര്‍ക്കോ അനാലിസിസ്സ്

പുതിയതായി പുറത്തു വന്ന ഫാദര്‍ പൂച്ചതൃക്ക, സിസ്റ്റര്‍ ബഫി ,ഫാദര്‍ മുണ്ടൂരാന്‍ എന്നിവരുടെ നാര്‍ക്കോ അനാലിസിസ്സ് സി ഡിയുടെ പൂര്‍ണ്ണ രൂപത്തിന്റെ വെളിച്ചത്തില്‍ സഭയുടെ അവകാശ സംരക്ഷണ തിരുനാള്‍ ഈ വര്‍ഷം നേരത്തെയാക്കിയതായി സകല കുഞ്ഞാടുകളെയും , വിത്തുകാളകളെയും സോറി പാതിരിമാരെയും ഇതിനാല്‍ കര്‍ത്താവിന്റെ മണവാട്ടിമാരില്‍ അതിയായ പ്രിയത്തോടെ അറിയിച്ച് കൊള്ളുന്നു .

തിരുനാളിന്റെ മുന്നോടിയായി ചില ആവശ്യങ്ങള്‍ സഭാ നേതൃത്ത്വം ഈ നാട്ടിലെ നിയമത്തിനും ഭരണാധികാരികള്‍ക്കും മുന്നിലേക്ക് വെയ്ക്കുന്നതാണ് . സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ്‌ ഈ വില പേശല്‍. നേരത്തെ പറഞ്ഞില്ലായോ, അടിയന്തര സാഹചര്യങ്ങള്‍ മുന്‍ നിറുത്തി ഇക്കൊല്ലം നേരത്തെയാ പരിപാടികള്‍ എന്ന്.

അവകാശ സംരക്ഷണത്തിനായുള്ള ആവശ്യങ്ങള്‍ താഴെ പറയും പ്രകാരമാകും

1 ) നാര്‍ക്കോ അനാലിസിസ്സ് , കീര്‍ക്കോ അനാലിസിസ്സ് തുടങ്ങിയ ശാസ്ത്രീയമായ തെളിവുകള്‍ കോടതി സഭയുടെ കാര്യത്തില്‍ അംഗീകരിക്കാന്‍ പാടുള്ളതല്ല. ഇനി അഥവാ അംഗീകരിക്കണം എന്ന് വല്ല നിര്‍ബന്ധവും ഉണ്ടേല്‍ പണ്ട് ഞങ്ങള്‍ ഭൂമി ഉരുണ്ടതാണ് എന്ന് സമ്മതിക്കാന്‍ നാനൂറു വര്‍ഷങ്ങള്‍ എടുത്തില്ലേ...ചുരുങ്ങിയത് അത്ര കാലം എങ്കിലും കഴിഞ്ഞേ പ്രസ്തുത ശാസ്ത്രീയ വസ്തുതകള്‍ അംഗീകരിക്കാന്‍ പാടുള്ളു. മാത്രമല്ല വര്‍ത്തമാന കാലത്ത് ഇത്തരം ശാസ്ത്രീയ സത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നവന്മാരെക്കൊണ്ട് അവയുടെ സി ഡികള്‍ തീറ്റിക്കുകയും വേണം . (ഗലീലിയോയുടെ കഥ റെഫെറന്‍സ് ആയി എടുക്കാം)

2) പട്ടാളക്കാരെയും, പട്ടാളക്കാരികളെയും വിചാരണ ചെയ്യാനും ശിക്ഷിക്കാനും പട്ടാളക്കോടതി ഉള്ളത് പോലെ പാതിരിമാര്‍ക്കും , കര്‍ത്താവിന്റെ തിരുമണവാട്ടിമാര്‍ക്കും പ്രത്യേക കോടതി വേണം .സുപ്രീം കോടതിക്ക് പകരം മാര്‍പ്പാപ്പ. എന്നാ ശാന്തിയും സമാധാനവും ആയിരിക്കും നാട്ടില് .

3) കേരളത്തിലെ എല്ലാ കോണ്‍വെന്റുകളിലും സര്‍ക്കാര്‍ ചിലവില്‍ കിണറുകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടതാണ്. കിണറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പാതിരാ കുര്‍ബാനയ്ക്ക് പോകേണ്ടി വരുന്ന പാതിരിമാരുടെ അവസ്ഥ ദയനീയമാണ് എന്നത് ഏവര്‍ക്കും അറിയുന്ന വസ്തുതയാണല്ലോ.

4 ) പാതിരിമാരും മണവാട്ടിമാരും തമ്മില്‍ എന്തേലും ബന്ധം ഉണ്ടെങ്കില്‍ തന്നെ അതിനെ കണ്ട അലവലാതികള്‍ കയറി ഡിങ്കോള്‍ഫി, സെറ്റപ്പ്, സുഡോള്‍ഫിക്കേഷന്‍ എന്നൊക്കെ വല്ല ചായക്കടയിലും ഇരുന്നു പറയുന്നത് സര്‍ക്കാര്‍ ഇടപെട്ട് തടയണം.പകരം ഈ പവിത്ര ബന്ധങ്ങളെ വിശുദ്ധ ബലി, ആത്മ നിവേദനം ,പീഡാ പരീക്ഷ എന്നൊക്കെ വേണം സംബോധന ചെയ്യാന്‍ എന്നത് ഗസെറ്റ് വഴി ഈ അലവലാതികള്‍ ഉത്പ്പെട്ട സമൂഹത്തെ അറിയിച്ചേക്കണം.

5) അവസാനമായിട്ട് മേല്‍പ്പറഞ്ഞമാതിരി എന്നായേലും ബന്ധങ്ങളെക്കുറിച്ചോ , വല്ല ചെറിയ കൊലപാതകങ്ങളെക്കുറിച്ചോ ഏതേലും പാതിരിയോ ,കര്‍ത്താവിന്റെ മണവാട്ടിയോ വല്ലതും വിളിച്ചു പറഞ്ഞാല്‍ ( ആ സി ബി ഐയിലെ ചെകുത്താന് പിറന്നവന്മാര്‍ വല്ല മരുന്നും കുത്തിക്കേറ്റി പറയിപ്പിക്കുന്ന കാര്യം തന്നെയാ പറഞ്ഞോണ്ട് വരുന്നത്. അല്ലാതെ സ്വബോധത്തില്‍ ഞങ്ങളുടെ ഒരു കുഞ്ഞാടും ഇതൊന്നും പുറത്തു പറയുകേല...ഡിങ്കി ഡിങ്കാ!!!), ആ പറഞ്ഞതോക്കെയും കുമ്പസാര രഹസ്യത്തിനേക്കാള്‍ പവിത്രതയോടെ പുറംലോകം (കോടതിയും അതില്‍ പെടും) അറിയാതെ കാക്കേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതലയാക്കി മാറ്റണം.അല്ലാതെ നാര്‍ക്കോ ,പൂ...ഛെ!!! ...കീര്‍ക്കോ എന്നൊക്കെ പറഞ്ഞു വൃത്തികേടാക്കരുത് .അവന്റെയൊക്കെ ഒരു നാര്‍ക്കോ അനാലിസിസ്സ്...ത്ഫൂ!!!

സഭയും സഭാധികാരികളും സൌഖ്യമായി ഇരിക്കട്ടെ
ഫാ: മാര്‍ കോടാലിയോസ്‌

ജനപ്രിയ അവാര്‍ഡുകള്‍

ദേശിയ അവാര്‍ഡൊക്കെ എന്തോന്ന് അവാര്‍ഡ്. കേരളത്തില്‍ വേള്‍ഡ് ഫെയ്മസായ ഞാന്‍ കൊടുക്കുന്നതാണ് അവാര്‍ഡെന്ന് ഇനിയും അറിയാത്തവന്മാര്‍ (ലവളന്മാരും) ഇപ്പൊ അറിഞ്ഞോളണം.
ഇത്തവണത്തെ എന്റെ ഫൌണ്‍ഡേഷന്‍ നല്‍കുന്ന ജനപ്രിയ അവാര്‍ഡുകളുടെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

മികച്ച സംവിധായകന്‍ : കുളത്തില്‍ ഔതക്കുട്ടി (റബ്ബറും പത്രവും എന്ന ചിത്രത്തിന്) . ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം ആരൊക്കെയോ പറഞ്ഞു കൊടുത്ത് പറയിപ്പിച്ചതാണ് എന്ന് ഉച്ചക്ക്‌ പന്ത്രണ്ടു മണിക്ക് സമ്മതിച്ചങ്ങോട്ട് നാക്ക്‌ വായിലേക്കിടും മുന്നേ 'അങ്ങനൊന്നും ആരും പറഞ്ഞിട്ടില്ല ' എന്ന് മാറ്റി പറയുന്ന രംഗം അച്ചായനെ കൊണ്ട് മാത്രമേ സംവിധാനം ചെയ്യാന്‍ സാധിക്കു എന്നായിരുന്നു ജൂറിയുടെ അഭിപ്രായം. ആവേശം മൂത്ത ഒരു ജൂറി മെമ്പര്‍ ഒരു പടി കൂടിക്കടന്ന് , 'പത്തു ചക്രമൊക്കുവേല്‍ കുളത്തില്‍ വറീത്‌ മാപ്പിള സ്വന്തം അപ്പനാന്ന് അമ്മച്ചി ഇന്നേ വരെ പറഞ്ഞിട്ടില്ല എന്ന് വരെ പറയാന്‍ ചങ്കുറപ്പ് ഉള്ളവനാണ് അച്ചായന്‍' എന്ന് പ്രസ്താവിച്ചു കളഞ്ഞത്രേ

മികച്ച നടന്‍ : കോഴിക്കള്ളാ എന്ന് ആ മിന്നല്‍ വിജയന്‍ ചുമ്മാ പൊതുവായി ഒന്ന് വിളിച്ചപ്പോഴേ ചാടി വീണ് "ഞാനല്ല നിന്റെ അപ്പുപ്പനാടാ കള്ളന്‍ " എന്ന് ഗര്‍ജ്ജിച്ച 'സാധാകാരനും' 'സുധീര'മായി ആരും ചോദിയ്ക്കാതെ തന്നെ 'ഞാന്‍ പുണ്യാത്മാവ്' എന്ന് നാഴികക്ക് നാല്‍പതു വട്ടം വിലപിക്കുന്ന ചേട്ടായിയും ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് പങ്കിടും.

മികച്ച നടി : ഔതക്കുട്ടിയുടെ ചാനലില്‍ രാത്രി എന്‍കൌണ്ടര്‍ പോയന്റ് അവതരിപ്പുക്കുന്ന ഷോനീ. എന്നാ ഒരു ആങ്കാ കൊച്ചിന്റെ. ഒബാമ കറുത്ത വര്‍ഗ്ഗക്കരനായതും മിന്നല്‍ വിജയന്‍ പാര്‍ട്ടി സെക്രെട്ടറി ആയതു കൊണ്ടാണെന്ന് അഭിനയിച്ചു ഫലിപ്പിച്ച് കളയും. കൊടുക്കണ്ടേ അവള്‍ക്ക് ഒരു ഒന്നൊന്നര അവാര്‍ഡ്?

മികച്ച സഹനടന്‍ : അച്ചു മാമ. തുടക്കത്തില്‍ ഘോര ഘോരം അട്ടഹസിച്ച് ഒടുവില്‍ ഒരു പി ബി കഴിഞ്ഞപ്പോഴേക്കും അണ്ണാക്കില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ്‌ കുഴച്ചു തള്ളിക്കയറ്റിയ പരുവത്തിലെ പരിതാപകകരമായ അവസ്ഥയുടെ തന്മായത്ത്വമായ അവതരണത്തിനാണ് ഈ അവാര്‍ഡ്

മികച്ച സഹനടി : ഓം പ്രകാശിന്റെ വൈഫ്‌ . ചുമ്മാ കിടക്കട്ടെ.

മികച്ച ഹാസ്യ നടന്‍ : സഖാവ് വെളിവില്ലാത്ത പാര്‍ഗ്ഗവന്‍ .ഇടയ്ക്കിടെ പുള്ളി മിന്നലിനെ മര്യാദ പഠിപ്പിക്കും എന്ന മട്ടില്‍ നടത്തുന്ന ഓരോ അഭ്യാസങ്ങള്‍ കണ്ട്‌ കേരള ജനത ഒന്നാകെ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി തുടങ്ങിയിട്ട് കാലം കുറേയായി.

മികച്ച സ്വഭാവ നടന്‍ : ആഭ്യന്തര പുന്ത്രന്‍ കൊടിയേറിയവന് കൊടുക്കണമെന്ന് ഖദര്‍ ലൈജവും അല്ല ലൈജുവിനാണ് അതിന് കൂടുതല്‍ അര്‍ഹത എന്ന് കൊടിയേറിയവനും പറയുന്നു. രണ്ടാളും കൂടി ഒരു തീരുമാനത്തില്‍ എത്തിയാല്‍ നമുക്ക് പണി കുറഞ്ഞേനെ

മികച്ച തിരക്കഥ :കേരളാ പോലീസ്‌ . ഒന്നല്ല ഒരായിരം ക്ലാസ്സിക്ക് തിരക്കഥകള്‍ അണ്ണന്മാരുടെ കൈയ്യില്‍ സ്റ്റോക്കുണ്ട് .അവസ്നാന റൌണ്ട് വരെ പക്ഷെ കുളത്തില്‍ ഔതക്കുട്ടിച്ചായനും കട്ടക്ക് കട്ട ഈ അവാര്‍ഡിന് വേണ്ടിയുള്ള മല്‍പ്പിടിത്തത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ഒടുക്കം ഉണ്ടാക്കുന്ന കഥകള്‍ക്ക് മിനിമം തെളിവ് വേണം എന്ന വ്യവസ്ഥ കേട്ട് അച്ചായന്‍ പിന്മാറി.അത് പത്രധര്‍മ്മത്തിന് നിരക്കാത്ത വ്യവസ്ഥയാണത്രെ. പക്ഷേ നമ്മുടെ ഏമാന്മാര്‍ അപ്പോഴും കല്ല്‌ പോലെ നിന്നില്ലേ. തെളിവ് എന്ത് വേണം എന്ന് പറഞ്ഞാല്‍ സ്പോട്ടില്‍ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞവര്‍ ജൂറിയെ വീഴ്ത്തി.

മികച്ച ഛായാഗ്രാഹകന്‍ : ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം (ഒര്‍ജിനല്‍) പകര്‍ത്തിയ ഖാദര്‍ധാരി

മികച്ച എഡിറ്റിംഗ് : മുകളില്‍ പറഞ്ഞ മഹാന്‍ തന്നെ

മികച്ച സംഗീത സംവിധായകന്‍ : മുകളിലെ സകല അവാര്‍ഡ് പടങ്ങള്‍ക്കും ഊത്തൂതുന്ന ഏതേലും ഒരുത്തന്‍ (ബ്ലോഗിലായാലും മതി) ജൂറിയെ സമീപിക്കുക

പ്രധാനപ്പെട്ട ഒരെണ്ണം വിട്ട് പോയി .മികച്ച വില്ലന്‍ : കേരളത്തിലെ പൊതുജനം. അതങ്ങനയെ വരൂ

അവാര്‍ഡ് ദാനം : ഓംപ്രകാശ് അണ്ണനും രാജേഷ്‌ അണ്ണനും ജാമ്യം കിട്ടുകയാണേല്‍ അവരുടെ സാന്നിധ്യത്തില്‍ നടത്തണം എന്ന് വിചാരിക്കുന്നു. അവരുടെയൊക്കെ ആശിര്‍വാദം ഉണ്ടേല്‍ പിന്നെ എന്ത് പേടിക്കാനാ !!!

Monday, September 7, 2009

വീണ്ടും എ കെ

ഇന്ത മാവട്ടത്തിലെ സകല വട്ടന്മാര്‍ക്കും വണക്കം,

ഓണാശംസകള്‍ തരാന്‍ തത്കാലം സൌകര്യമില്ല. ഒരു മാസമായി ബ്ലോഗില്‍ ഞാന്‍ ഒന്നും എഴുതാത്തതിനാല്‍ മലയാളം ഭാഷ കടലില്‍ ചാടി ചാവത്തത് കൊണ്ട് മറ്റു വിശദീകരണങ്ങളും ഇല്ല. നേരെ കാര്യത്തിലേക്ക് കടക്കാം.

പുതിയ ഒരു പ്രോജെക്റ്റ്‌ ആരംഭിക്കാനുള്ള പ്രാരംഭ മുടക്ക് മുതല്‍ സംഭരിക്കുന്നതിനെക്കുറിച്ച് കൂലങ്കുഷമായി നടന്നും, ഇരുന്നും, ഓടിയും ആലോചിക്കുകയാണ് ഞാന്‍ (കിടന്ന് ആലോചനയില്ല...മറ്റു പരിപാടികളാണ് പഥ്യം.) ബ്ലോഗിലെ സുഹൃത്തുക്കളോട് (ബു ഹ ഹ ഹ !!!) ബ്ലോഗിലൂടെ അഭിപ്രായം ചോദിക്കടെ എന്ന് ബ്ലോഗ് എഴുതാതെ , വായിക്കുക മാത്രം ചെയ്യുന്ന അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.
അങ്ങിനെ ചെയ്യാത്തത് സത്യത്തില്‍ പേടിച്ചിട്ടാണ്.

ബ്ലോഗിലെ ചേട്ടന്മാരോടും, ചേച്ചിമാരോടും ചോദിക്കേണ്ട താമസം, ഇങ്ങോട്ട് എടുത്ത്‌ തരില്ലേ ഗമണ്ടന്‍ ഉപദേശങ്ങള്‍?

സാമ്പിള്‍ വേണേ പിടിച്ചോ:

പാവം ഞാന്‍ : ചേട്ടന്മാരെ /ചേച്ചിമാരെ അടിയന്തരമായി ഒരു ഉഡായിപ്പിന് വേണ്ടി ഒന്നരക്കോടി രൂപ സംഭരിക്കാനുള്ള മാര്‍ഗ്ഗം ആരേലും ഒന്ന് പറഞ്ഞു തരുമോ?

ചാര്‍വാനരന്‍ : "കീഴാളന്മാരുടെ ഉന്നമനത്തിനായി ഒന്നരക്കോടിയല്ല, ഒരു രണ്ട് രണ്ടര കോടിയെങ്കിലും സംഭരിക്കേണ്ടതാണ് . തിരുവതാങ്കൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുന്നാള്‍ എന്ന സവര്‍ണ്ണ മൂരാച്ചിയുടെ കാലത്ത് കീഴാളരെ മോഹിനിയാട്ടം കാണാന്‍ അനുവദിച്ചിരുന്നില്ല.ഇന്ന് നാട്ടില്‍ ഞാനും, എന്റെ പിള്ളാരും അനുഭവിക്കുന്ന സകല ദുരിതങ്ങള്‍ക്കും കാരണം അതാണ്‌.അത് കൊണ്ട് രണ്ടര കോടിയില്‍ ഒരു പൈ കുറയരുത്‌ എന്നാണ് എന്റെ അഭിപ്രായം.അതില്‍ സവര്‍ണ്ണ മേലാളന്മാര്‍ ആരും വിഷമിച്ചിട്ട് കാര്യമില്ല."

പെയിന്റര്‍ : "ബുദ്ധന്‍ ശരണം ഗച്ചാമി. ചാര്‍വാനരന്റെ പോസ്റ്റ്‌ കാലിക പ്രസക്തവും ഉചിതവുമായി.അതിന് താഴെ ഒരു ഒപ്പ് ."

ഞാന്‍: " അപ്പൊ എന്‍റെ പ്രോജെക്റ്റ്‌?"

അനോണി ഒന്നാമന്‍ : "കീഴാളന്‍മാരുടെ ഉന്നമനത്തിന്റെ കാര്യം പറയുന്നതിനിടക്കാ അവന്റെ പൊനാങ്ങിലെ പ്രോജെക്റ്റ്‌. പോടാ @#$%^&൮!!!"

അനോണി രണ്ടാമന്‍ :"മേലാള സമൂഹത്തിന് വേണ്ടി പടവാളുയര്‍ത്തിയ എ കെക്ക് അഭിവാദ്യങ്ങള്‍!!!"

അനോണി അന്തപ്പന്‍ : " എ കെ സാറിന്റെ പോസ്റ്റ്‌ വായിച്ചു. ഒന്നര കോടി രൂപ പ്രോജെക്റ്റിന് വേണ്ടി സംഭരിക്കാനുള്ള ശ്രമമൊക്കെ കൊള്ളാം. പക്ഷെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച 'കേരളത്തിലെ ഒന്നര മുണ്ടും, തോര്‍ത്തും' എന്ന പൊത്തകത്തിന്റെ മുപ്പത്തിരണ്ടാം പേജിലെ , നാലാം പാരയില്‍ 'ഏവം പശു നഹി , നഹി ' എന്ന് പറയുന്നുണ്ട് . അത് കൊണ്ട് കാര്യങ്ങള്‍ എ കെ വിചാരിക്കുന്നതു പോലെയല്ല. ഒന്നര കോടി രൂപക്ക് പശുക്കളെ വാങ്ങാനൊന്നും ഇന്നത്തെ കാലത്ത് ആരും മുതിരില്ല."

പൊതു അഭിപ്രായം :"അന്തപ്പാ, രസിയന്‍ പോസ്റ്റ്. വളരെയധികം വിജ്ഞാനദായിയായ , നര്‍മ്മ ലേഖനം. :)"

ഞാന്‍ : "അതിന് പശുക്കളെ വാങ്ങാനാണ് ഞാന്‍ കാശിനുള്ള വഴി ചോദിച്ചത് എന്ന് ആര് പറഞ്ഞു???"

കുഞ്ഞി പെണ്ണ് : "ഒന്നര കോടി മുതല്‍ മുടക്കുള്ള പ്രോജെക്റ്റിന് വനിതകള്‍ക്ക് അഞ്ചു പൈസയുടെ പങ്കില്ല എന്നുള്ളത് നമ്മുടെ നാട്ടിലെ പുരുഷ മേധാവിത്വത്തിന്റെ മറ്റൊരു തെളിവ് മാത്രമാണ് .മാത്രമല്ല,അമേരിക്കന്‍ സെനറ്റില്‍ വരെ വിശ്വ ഹിന്ദു പരിഷത്ത് കടന്നു കയറി എന്നതും ആശങ്കാജനകമാണ്. ബ്ലോഗിലെ സഖാക്കള്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദരാണ് എന്നത് ലജ്ജാവഹം തന്നെ "

കാലി: "നന്നായി കുഞ്ഞി!!!നല്ല കൊട്ട്. ഇസ്രായേല്‍ സൈന്യം പാലസ്തീനികളോട് കാണിക്കുന്നത് മറ്റൊന്നല്ലല്ലോ. ഗോലാന്‍ കുന്നുകളിലെ ജല ശ്രോതസുകളില്‍ ....(ഇതങ്ങനെ ഖാണ്ഡം , ഖാണ്ഡമായി കിടക്കും) "

സനോണി പൊതു അഭിപ്രായം: "ജാജലമാന്യമായ ലേഖനം കുഞ്ഞി. കാലിയുടെ കമന്റും , അനുബന്ധ പോസ്റ്റും കലക്കി....ഉമ്മ്മ്മ്മ്മം (ഒലിപ്പീരിന്റെ ശരിക്കുള്ള സൌണ്ട് അറിയാവുന്ന ഒലിപ്പിസ്റ്റുകള്‍ കമന്റായി ഇടുക. )

അനോണി പൊതു അഭിപ്രായം :"@#$%, *&^%$, *&&^%$##,&^%$$#@",൮൭൬൫൪, ൭൬൫൪!!!"

ഞാന്‍ :"ചേച്ചിമാരുടെ നിലവാരത്തില്‍ എത്താന്‍ തലകുത്തി നിന്നാലും എനിക്ക് സാധിക്കാത്തതിനാല്‍ (വിവരക്കേട് അഭിനയിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലെ?) നോ കമന്റ്സ്‌"

പാലാ ഫ്രാഡ്‌ പാപ്പി : " ബ്ലോഗില്‍ നിന്നും ഒരുത്തന്‍ പണം പിരിക്കുമ്പോള്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാതെ ചുമ്മാ കയറി ബ്ലോഗ്‌ പണപ്പിരിവ് ഉപദേശം എന്ന പേരില്‍ അതിനെ വിളിക്കുന്നത്‌ സമ്മതിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് .നാളെ അനോണി പേരില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ഒരു ബ്ലോഗ്‌ തുടങ്ങി പണപ്പിരിവ് നടത്തിയാല്‍ ആര് സമാധാനം പറയുമെന്നേ !!!"

മണ്ടന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് അഭിപ്രായം : "കലക്കി അച്ചായാ!!!"

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത ബ്ലോഗന്‍ : "തന്നെ ക്ഷണിക്കാത്ത എന്ത് പരിപാടിക്കും താന്‍ ഇടങ്കോലിടും അല്ലെടാ, നാറി!!!"

അഭിപ്രായം മൂന്ന് :" അച്ചായാ, ഈ വിഷയം വിട്ടിട്ട് ഓംപ്രകാശിന്റെ കാറില്‍ ഉണ്ടായിരുന്ന നടി ആരാന്ന് ഒരു പോസ്റ്റിട് .പെട്ടെന്നാവട്ടെ... അത് വായിച്ചിട്ട് വേണം ഒന്ന് അറുമ്പാദിക്കാന്‍ ‍. "

ഞാന്‍ :" ഇവിടെ ഞാന്‍ അഭിപ്രായം പറയുന്നില്ല. അല്ലാതെ തന്നെ അവിടെ കൂട്ടയടി നടത്തി ഫ്രാഡ്‌ പാപ്പിക്ക് ഹിറ്റും കമന്റും കൂട്ടാന്‍ മണ്ടന്മാര്‍ റെഡിയല്ലേ?"

മാരിചാങ്ങ് : "ഒന്നരക്കോടി രൂപ സംഭരിച്ച് കുത്തക മുതലാളിമാരുടെ ആധുനിക ബിമ്പ കല്‍പ്പനകളുടെ അന്തസത്ത ഉടലാര്‍ന്ന എ കെ തുടങ്ങാന്‍ പോകുന്ന ഈ പദ്ധതി നഗ്ന നേത്രങ്ങള്‍ക്ക് വിഷയീഭവിക്കുന്നയത്ര ലളിതമാണ് എന്ന് വിശ്വസിക്കാതിരിക്കുവാന്‍ കാരണങ്ങള്‍ അനേകമാണ്. അമേരിക്കന്‍ കുത്തക സംരഭമായ ഗൂഗിള്‍ നടത്തുന്ന ബ്ലോഗിലൂടെ നടത്തപ്പെടുന്ന ഈ പൊറാട്ടു നാടകം, ചൈനയുടെ വന്‍ സാമ്പത്തിക മുന്നേറ്റത്തില്‍ വിരളി പിടിച്ച സി ഐ എ ,എ കെ യെ മുന്‍നിറുത്തി നടത്തുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോച്ചനയുടെ ആദ്യ ചുവടാണോ എന്ന് സംശയിക്കാന്‍ എനിക്ക് ഒരു കട്ടന്‍ ചായയുടെ ചെലവ് പോലുമില്ല."

പഴയ സഖാവ്,ഇപ്പൊ ഗള്‍ഫില്‍ ഷെയിക്ക്: "നന്നായി മാരിചാങ്ങ് സഖാവേ. ആധുനിക മുതലാളിത്തത്തിന്റെ പൊയ്മുഖങ്ങളും കപട നീതികളെയും അട്ടിയട്ടിയായി പൊളിച്ചടുക്കുന്ന ഈ ലേഖനം സ്റ്റാലിനിസ്റ്റ് തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പൊന്നരിവാള്‍ അമ്പിളി രാകുന്ന എല്ലാര്‍ക്കും ഒരു പ്രചോദനമാണ്.(കണ്ടാ,കണ്ടാ...പഴയ സഖാവ് വന്നിറങ്ങുന്നത് കണ്ടാ)"

ഫിഷര്‍മാന്‍ :" മന്‍മോഹന്‍ സിംഗും, സോണിയാജിയും ഈ നാട്ടിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മാരിചാങ്ങ് തന്നെ വേണം ഇതു പറയാന്‍. ചൈനയില്‍ ആര്‍ക്കെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഗ്ലാമറോ ,പ്രിയങ്കയുടെ ഷെയിപ്പോ ഉണ്ടോ? ഉണ്ടാവില്ല,കാരണം അവര് കമ്മ്യൂണിസ്റ്റുകള്‍ അല്ലേ?"

ബി ജെ പി അനുഭാവി :" മാരിചാങ്ങിന് മറുപടി ഇവിടെ ഉണ്ട് .('ഇവിടെ' എന്നത് ലിങ്കാവും.അബദ്ധത്തില്‍ ചെന്ന് നോക്കിയാല്‍ മാരിയെ മഹാമാരി പിടിച്ച കണക്കിന് ആറു പേജില്‍ കുറയാതെ ഒരു ലേഖനം കാണാം)"

ഞാന്‍:"ലിവനോടൊക്കെ വല്ലതും പറയാന്‍ പോകുന്നതിലും ഭേദം വല്ല മുള്ളുമുരുക്കിലും തുണിയില്ലാതെ വലിഞ്ഞു കയറുന്നുതാ (ഞാന്‍ ബ്ലോഗ്‌ എഴുതുന്നതിലും ഭേദം മേല്‍പ്പറഞ്ഞ പരിപാടിയാണ് എന്ന് തോന്നുന്നവര്‍ക്ക്: അതിനുള്ള വിഷമം ഞാന്‍ നിന്റെയോക്കെ ബ്ലോഗ്‌ വായിച്ച് തീര്‍ക്കുന്നുണ്ട്.അത് വെച്ചു നോക്കുമ്പോള്‍ മുള്ളുമുരിക്കൊക്കെ ചീള് കേസല്ലേ?)


-------

ചക്കെന്നു പറഞ്ഞാല്‍ തിരിച്ച് കൊക്കെന്നു പറയുന്നവന്മാരെ പിന്നെയും സഹിക്കാം. പക്ഷേ ചക്കിനെ ക്രിക്കറ്റ് ബാറ്റാക്കുന്നവനെയും, വിവരക്കേടിന് കൈയും കാലും വെച്ച അവളന്മാരെയും, ഒത്തു കിട്ടിയാല്‍ സ്വന്തം അപ്പനമ്മമാരുടെ സ്വകാര്യ നിമിഷങ്ങളുടെ യൂ ട്യൂബ് ലിങ്ക് വരെ ബ്ലോഗില്‍ കാച്ചുന്ന ആധുനിക മാത്തുക്കുട്ടിമാരെയും ,മറ്റു പല അവതാരങ്ങളെയും മുട്ടിയിട്ട് നടക്കാന്‍ വയ്യാത്ത മലയാളം ബ്ലോഗില്‍ വിവരമുള്ളവര്‍ കൊള്ളാവുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മിനക്കെടില്ല എന്ന് എന്‍റെ ബ്ലോഗെന്നാല്‍ എന്തോ സംഭവമാണ് എന്ന് ധരിച്ചു വശായ കൂട്ടുകാരോട് പറയാന്‍ ഒക്കുമോ? പറഞ്ഞു വരുമ്പോള്‍ ഞാനും ഒരു ബ്ലോഗനാണല്ലോ.

അത് കൊണ്ട് ഞാന്‍ എന്‍റെ പദ്ധതിക്കുള്ള മുടക്കുമുതല്‍, ഓംപ്രകാശിനോ,ഒറ്റപ്പാലം/ഇരട്ടപ്പാലം രാജേഷിനോ വേണ്ടി വല്ല കൊലപാതകത്തിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുത്തു ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുകയാണ്? അങ്ങനെ ഫെയ്മസായി കഴിഞ്ഞാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടുമോ? അമേരിക്കക്ക് വരെ മുട്ടിടിക്കില്ലേ എന്നെ കണ്ടാല്‍ . അബദ്ധത്തില്‍ അവന്മാരുടെ വിമാനത്താവളത്തില്‍ എന്നെയെങ്ങാനും തടഞ്ഞാല്‍പ്പോലും മലയാളം ബ്ലോഗ്‌ ഉലകം ലവന്മാരെ വെറുതെ വിടുമോ? 'ഇന്ത്യയുടെ മാനം ഗപ്പല്‍ ഗയറി. സായ്പ്പിന്റെ ഗൂമ്പിനിടിക്കുക' എന്ന് നിങ്ങള്‍ എനിക്ക് വേണ്ടി ഗൂവില്ലേ സഗോദരന്‍മാരേ ? പകരമായി 'എറണാകുളം , തിരുവനന്തപുരം ഹൈവേയില്‍ അര്‍ദ്ധരാത്രി പാഞ്ഞു പോയ എന്‍റെ ഓഡി ക്യൂ സെവെനില്‍ ഉണ്ടായിരുന്ന നടിയാര്? ലവള്‍ ധരിച്ചിരുന്നത് വിക്ടോറിയാസ് സീക്രട്ടോ ലതോ ഓപിയം ബൊറ്റീക്കോ?' എന്നൊക്കെ ഭാവനയെ ഇക്കിളി കൂട്ടുന്ന (സിനിമാ നടി ഭാവനയല്ല. ലവളെ ഇക്കിളി കൂട്ടാന്‍ ഞാന്‍ മതി) ഗഥകള്‍ ഞാന്‍ ഇടയ്ക്കിടെ തന്നോളാം. എന്ത് പറയുന്നു? ഓകെയല്ലേ?
സ്നേഹപൂര്‍വ്വം,

ഭാവി കിടു
എ കെ