Tuesday, April 26, 2011

യന്ഗ് സൂപ്പര്‍സ്റ്റാറിന്റെ രഹസ്യവിവാഹം ചട്ട വിരുദ്ധം

തമോഗര്‍ത്തം സിനിമാ വാരികയുടെ വായനക്കാര്‍ അവശ്യ സാധനങ്ങളുടെയും ,പെട്രോളിന്റെയും വില കൂടിയതും , സള്‍ഫാന്‍ മുതല്‍ സല്‍ഫൂരിക്ക് ആസിഡ് വരെ അവന്റെയൊക്കെ മാത്രമല്ല വരുന്ന പത്തു തലമുറകളുടെ അണ്ണാക്കില്‍ ഒഴിക്കാന്‍ ,പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ ആവതില്ലാത്ത ചില കാപെറുക്കികള്‍ പാളത്താറും , തലപ്പാവും മുറുക്കി നില്‍ക്കുന്നതും ഒക്കെ മറന്ന് ആകാംഷയോടെ കാത്തിരുന്നത് ഈ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നല്ലോ . അത് കൊണ്ട് കേരളത്തിലെ മൂന്നു കോടിയില്‍ ഒന്ന് കുറഞ്ഞ ( ഈ ഞാന്‍ ) വിഡ്ഢികളെ എല്ലാം വീണ്ടും വിഡ്ഢികളാക്കി ,മാധ്യമങ്ങളെ എല്ലാം വെറും ഊ ഊ....ഊശിയാക്കി ഇന്നലെ രഹസ്യമായി വിവാഹിതനായ യന്ഗ് സുപ്പര്‍സ്റ്റാര്‍ എ കെയുമായുള്ള അഭിമുഖം നിങ്ങള്‍ വായിനോക്കികള്‍ക്കായി ദാണ്ടേ കിടക്കുന്നു . എ കെയെ അഭിമുഖം ചെയ്തത് ഞങ്ങളുടെ പ്രത്യേകം ലേഖകന്‍ ഒറ്റക്കാട്ടില്‍ പന്നി എന്ന ഒപിയാണ് എന്ന് പ്രത്യേകം ഓര്‍ക്കണം

ഒപി : ഇന്നലെ വിവാഹിതനായ താങ്കള്‍ക്ക് ആശംസകള്‍ അറിയിക്കണം എന്നുണ്ട് .പക്ഷെ വിവാഹത്തിന്റെ കാര്യം ഞങ്ങള്‍ മാധ്യമങ്ങളെ അറിയിക്കത്തത് പോട്ടെ , ഞങ്ങള്‍ സംഗതികള്‍ മണത്തറിഞ്ഞു എത്തിയപ്പോള്‍ ആ ഏരിയയില്‍ ഞങ്ങളെ കയറ്റിയതുമില്ല. അതിന് താങ്കള്‍ സമാധാനം പറഞ്ഞിട്ട് മതി ആശംസകള്‍ എന്നാണു ഞങ്ങളുടെ കൂട്ടായ തീരുമാനം

എ കെ :ആശംസ നീ ബാങ്കിലിട്ടോ. നിന്നെയൊന്നും ക്ഷണിക്കാത്തത് മനപൂര്‍വ്വമാണ്. കാലാകാലത്ത് എന്റെ വിവാഹം പല അവളന്മാരുടെയും കൂടെ നീയൊക്കെ നടത്തിയിട്ടുണ്ടല്ലോ ? അത് പോലെ ഇനിയും പല ഭാവനകളും വിരിയിക്കാന്‍ നിനക്കൊക്കെ ഒരു അവസരമാകട്ടെ എന്ന് ഞാനും കരുതി

ഒപി : ഏതാനം ആഴ്ചകള്‍ക്ക് മുന്‍പ് ഞങ്ങള്‍ മാധ്യമങ്ങള്‍ വളരെയധികം കഷ്ടപ്പെട്ട് ,ബുദ്ധിമുട്ടി നിങ്ങള്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയുമായി പ്രണയത്തിലാണ് എന്ന് കണ്ട്പിടിച്ചിരുന്നു .പക്ഷെ അന്ന് നിങ്ങളും ,നിങ്ങളുടെ വേണ്ടപ്പെട്ടവരും ആ വാര്‍ത്ത നിഷേധിച്ചിരുന്നു . ഇന്നലെ നിങ്ങള്‍ വിവാഹം ചെയ്തത് അതെ മാധ്യമ പ്രവര്‍ത്തകയെ . കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കുന്ന പരിപാടിയല്ലേ ഇത് ?"

എ കെ : സംശയമെന്ത് ? അത് തന്നെ . മലയാള സിനിമയുടെ സുപ്പര്‍ ഏട്ടനും ,മെഗാ
ഇക്കയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാസക്കണക്കിന് മരിച്ചീനി ടൌണ്‍ , ത്രിബിള്‍സ് , ഓഗസ്റ്റ്‌ മുപ്പത്തിയഞ്ച്, ക്രിസ്റ്റീനാ സിസ്റ്റെര്സ് എന്നൊക്കെ പറഞ്ഞു പടം കാണാന്‍ ഇടിച്ചു കയറുന്ന ഇവിടുത്തെ ജനങ്ങളെ കഴുതകള്‍ ആക്കുകയല്ലേ? ഭാവിയില്‍ ഞാന്‍ അവരുടെ സ്ഥാനത്തു എത്തുമ്പോള്‍ ജനങ്ങളെ ആസ്സാക്കുന്ന ഈ പരിപാടി വൃത്തിയായി ചെയ്യാനുള്ള ഒരു പരിശീലനമാണ് ഇതെന്ന് കരുതിയാല്‍മതി . 'ഞങ്ങള്‍ തലക്കകത്ത് ആള്‍ താമസമില്ലത്തവന്മാരാണ് .പ്ലീസ് ഞങ്ങളെ ഒന്ന് വിഡ്ഢികള്‍ എന്ന് വിളിക്കു' എന്ന് മുന്നില്‍ വന്നു കെഞ്ചുന്നവന്മാരെ പിന്നെ എന്ത് ചെയ്യണം ?

ഒപി : എന്നാലും ഈ വിവരം ജനങ്ങളെ അറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെയും , അതു അറിയാനുള്ള അവരുടെ ആക്രാന്തത്തെയും അല്ലെ നിങ്ങള്‍ വെല്ലു വിളിച്ചത് ?

എ കെ : സ്വന്തം വീട്ടിലെ അടുപ്പ് പുകയാന്‍ പാണ്ടിനാട്ടിലെ ലോറി വരണം . ഡീസല്‍ വില കൂടിയത് കൊണ്ട് ആ വരുന്ന അരിക്കും വില കൂടും.ഇതൊന്നും അറിയണ്ടാ . ഞാന്‍ വിവാഹം കഴിച്ചോ? എനിക്ക് വേറെ ആരെങ്കിലുമായി സെറ്റ്അപ്പ്‌ ഉണ്ടോ ?ഇതൊക്കെയല്ലേ മലയാളിയെ ഇന്ന് അലട്ടുന്ന പ്രശ്നങ്ങള്‍ ? അങ്ങനെയുള്ളവന്മാര്‍ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ അറിഞ്ഞാല്‍ മതി

ഒപി :നിങ്ങള്‍ക്ക് ഈ താരസ്ഥാനം കല്‍പ്പിച്ചു തന്നത് ജനങ്ങള്‍ അല്ലെ ? അവരോടു നിങ്ങള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഇല്ലേ ?

എ കെ : താരസ്ഥാനം കല്‍പ്പിച്ചു തന്നവര്‍ക്ക് എന്റെ സിനിമകള്‍ എന്നിറങ്ങുന്നു ,അവ നല്ലതോ ചീത്തയോ,ഇതൊക്കെ അറിഞ്ഞാല്‍ പോരെ ? എന്റെ കല്യാണം എന്ന് , എന്റെ ശാന്തി മുഹൂര്‍ത്തം എന്ന് ,ഇതെല്ലാം അറിഞ്ഞിട്ട് അവന്മാര്‍ക്ക് എന്ത് ഗുണം ?

ഒപി : സെലിബ്രിറ്റികള്‍ അങ്ങനെ സ്വകാര്യതയ്ക്ക് വാശി പിടിക്കാമോ ?

എ കെ :പറ്റുന്നത് പോലെയൊക്കെ ചെയ്യാം. ബാക്കി മണം പിടിച്ച് ജനങ്ങളെ അറിയിക്കാന്‍ നീയൊക്കെ ഉണ്ടല്ലോ

ഒപി : ഈ താര ജാഡ നല്ലതിനല്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ . നിങ്ങളുടെ വിവാഹ വാര്‍ത്ത അതീവ രഹസ്യമാക്കി വെച്ചത് നേരത്തെ വിവരമറിഞ്ഞാല്‍ മാധ്യമങ്ങളും , ഫാന്‍സും ഇരമ്പിക്കയറി സംഗതി അലമ്പാക്കും എന്നാ അഹങ്കാര ചിന്തയില്‍ നിന്നുമാണ് എന്ന് ഞങ്ങള്‍ എഴുത്തും .ജനം നിങ്ങളെ പരിഹസിച്ചു ചിരിക്കും

എ കെ : ആയിക്കോട്ടെ .ഇപ്പൊ ഇങ്ങനെ വിവാഹം നടന്നിട്ട് കൂടി ഇന്റെര്‍നെറ്റിലും ,നിന്റെയൊക്കെ ഓണ്‍ലൈന്‍ എഡിഷനുകളിലും എച്ചില്‍ പൊതി കിട്ടിയ കൊടിച്ചി പ്പട്ടികളുടെ മട്ടിലാണ് എല്ലാവനും കടിപിടി കൂടുന്നത് . അപ്പോള്‍ ഈ വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നുവെങ്കിലോ?

ഒപി : എന്തായാലും നിങ്ങള്‍ സമ്പൂര്‍ണ്ണ അഹങ്കാരിയാണ് എന്ന് നാളെ ഞാന്‍ ഞങ്ങളുടെ പത്രത്തില്‍ എഴുതും

എ കെ : നീ ഞൊട്ടും .നിനക്ക് ശമ്പളം തരുന്ന മുതലാളിക്ക് ഈ സിനിമാ വരികയും,പത്രവും മാത്രമല്ലാ ഉള്ളത് . വനിതാ മാസികയും ,മറ്റു പ്രസ്സിദ്ധീകരണങ്ങള്‍ ഒക്കെയില്ലേ ? അതില്‍ വിശേഷാല്‍ പതിപ്പുകളില്‍ ഞാനും ഭാര്യയും കസവുമുണ്ടും , സെറ്റും അണിഞ്ഞു നില്‍ക്കുന്ന പടങ്ങള്‍,ഞങ്ങളുടെ പ്രണയദിനങ്ങളുടെ ഓര്‍മ്മകുറിപ്പുകള്‍ ,കുടുമ്പജീവിതം ഇതൊക്കെ കാണ്ഡം കാണ്ഡമായി അച്ചടിച്ച് കഴുതകള്‍ക്ക് വിറ്റ് ആ തെണ്ടിക്ക് കാശുണ്ടാക്കാന്‍ ഉള്ളതാ .അത് കൊണ്ട് മാക്സിമം നീ നാളത്തെ പത്രത്തില്‍ എന്റെ ഒരു വിവാഹ ഫോട്ടോ കൊടുക്കും , വാരികയില്‍ ഒരു അര പേജ് അഭിമുഖവും. എഴുന്നേറ്റ് പോടാ അവിടുന്ന്. പോകുന്ന വഴി ഗേറ്റില്‍ സെക്യൂരിറ്റിയുടെ കയ്യില്‍ നിന്നും നിങ്ങള്‍ മാധ്യമ കണാപ്പന്‍മാര്‍ക്ക് നാളെ പ്രധാന പേജില്‍ കൊടുക്കാനുള്ള എന്റെ വിവാഹ ഫോട്ടോയും വാങ്ങിച്ചോ