Friday, August 22, 2008

നിയമപൂര്‍വമായ യാചനക്കെതിരെ...

ആക്ടിവിസത്തിന്റെ വ്യക്തവായിട്ടാണ് ഞാന്‍ ഈ ബോളഗ് തുടങ്ങിയത് എന്നൊരാരോപണം ആദ്യ പോസ്റ്റില്‍ തന്നെ കേട്ടു .(വ്യാപകമായ പ്രചാരണം ഒന്നുമില്ല....തെന്നി തെറിച്ചു വഴിതെറ്റി ഇവിടെ എത്തിയ ഒന്നോ രണ്ടോ പേര്‍ പറഞ്ഞു ...അത്ര മാത്രം) . സംഘം ചേര്‍ന്ന് എന്തെങ്കിലും ഒരു കാര്യത്തിനെതിരെ കുത്തിയിരിപ്പ് സത്യാഗ്രഹം മുതല്‍ , കോലം കത്തിക്കല്‍, ഹര്‍ത്താല്‍ എന്നിവ വരെയുള്ള പ്രതിഷേധം ആണ് അക്ടിവിസമെങ്കില്‍ അതിലെനിക്ക് തെല്ലും താത്പര്യമില്ലാ. അതല്ലാ സാധാരണ പൌരനായി നടക്കുവാന്‍ ( ഡീസെന്‍റ്റ് ആണെന്ന് നാട്ടുകാരെ ബോധിപ്പിച്ചുള്ള ആ നടപ്പില്ലേ ... അതല്ലാ ) ശ്രമിക്കുന്നതിനിടെ എന്നെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കെതിരെ ചുരുങ്ങിയ പക്ഷം എനിക്ക് മനഃസംതൃപ്തി തരുന്ന രീതിയില്‍ പ്രതികരിക്കുന്നതാണ്‌ അക്ടിവിസമെങ്കില്‍ ഞാന്‍ അക്ടിവിസ്റ്റാണ് . ഒരുധാഹരണം പറയുകയാണെങ്കില്‍....

തിരുവനന്തപുരം നഗരത്തില്‍ ( ഇവിടെയാണ്‌ സ്ഥിര താവളം) കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളായി 'ട്രിവാന്‍ഡ്രംസ് ഫൈനെസ്റ്റ് ബോയ്സ് ഇന്‍ കാക്കി' - പോലീസുകാര്‍ നടത്തുന്ന ഊര്‍ജസ്വലമായ ഒരേ ഒരു പ്രവര്‍ത്തനം ഇരുചക്ര വാഹന ഉടമകളുടെ കയ്യില്‍ നിന്നും ദിവസവും നൂറു രൂപ വീതം വസ്സൂലാക്കുക എന്നതാണ്. ഹെല്‍മെറ്റ്‌ വേട്ട എന്നാണ് ഈ യാചനയുടെ ( യാചന ആകുന്നതിന്റെ കാര്യം പിന്നാലെ പറയാം) ഓമനപ്പേര്.

രണ്ടു കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ലാ. ബൈക്കില്‍ ഹെല്‍മറ്റും, കാറില്‍ സീറ്റ് ബെല്‍റ്റും ഉപയോഗിക്കാറില്ലാ. കാരണം - ഇവ രണ്ടും ഉപയോഗിച്ചത് കൊണ്ടു കേരളത്തിലെ റോഡുകളില്‍ ഒരു ശതമാനം പോലും സുരക്ഷ കൂടുതല്‍ ലഭിക്കില്ല എന്നെനിക്കുറപ്പുണ്ട് . അസൌകര്യം വേറെയും.

ബൈക്കിലാണ് എന്റെ സ്ഥിരം സഞ്ചാരം. കഴിയുന്നതും പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടക്കുക, അവര്‍ പിടിച്ചാല്‍ പിഴയോടുക്കുക എന്നതാണ് പോളിസി . ഒരു മാസത്തിനുള്ളില്‍ അഞ്ഞൂറ് രൂപ അവര്‍ പിഴയായി എന്‍റെ കയ്യില്‍ നിന്നും വാങ്ങുകയും ചെയ്തു . നിയമം പാലിക്കാത്തതിന് ഒടുക്കുന്ന പിഴയല്ലേ എന്ന് കരുതി ആശ്വസിച്ചു നടക്കുമ്പോഴാണ് ഒരു പോലീസുകാരന്‍ തന്നെ ഈ വേട്ടയുടെ പിന്നിലുള്ള രഹസ്യം പറഞ്ഞു തന്നത്. ഓരോ സ്റ്റേഷനിലും പെറ്റി കേസുകള്‍ക്ക്‌ ടാര്‍ജറ്റ് ഉണ്ടത്രേ. അത് തികയ്ക്കുവാന്‍ പോലീസിനു ലഭിച്ച എളുപ്പ മാര്‍ഗ്ഗമാണ് ഹെല്‍മെറ്റ്‌ വേട്ട. പോരാത്തതിന് ഓരോ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും ഹെല്‍മെറ്റ്‌ വേട്ടയുടെ ഭാഗമായി ഇത്ര ലക്ഷം രൂപ ( അതിര്‍ത്തി ചുരുങ്ങുന്നതിനനുസരിച്ച് ലക്ഷങ്ങള്‍ ആയിരമായെക്കം) പിരിച്ച് നല്‍കണം എന്ന് നിര്‍ദ്ദേശവും ഉണ്ട് പോലും. അതിന്റെ ഭാഗമായിട്ടാണ് ഈ അധികാരത്തോടെയുള്ള യാചന.
ടൂ വീലര്‍ ഒണേര്‍സ് അസ്സോസിയേഷന്‍ എന്നൊരു സംഘടന സുപ്രീം കോടതി വരെ കേസ്സ് പറഞ്ഞിട്ടും നടക്കാതെ വന്ന ഹെല്‍മറ്റ് ഒഴിവാക്കല്‍ നിയമപരമായി ചെയ്യുവാന്‍ തത്കാലം വാഹന ഉടമകള്‍ക്ക് സാധിക്കില്ലാ എന്നതാണ് പോലീസിന്റെ ഏറ്റവും വലിയ ആയുധം . ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ക്ര വാഹനം ഓടിക്കുന്നവരെ തടഞ്ഞു നിറുത്തി , മുഴുവന്‍ ട്രാഫിക്കും മിനക്കെടുത്തി, നൂറു രൂപ തലയൊന്നിനു പിരിക്കുക. ടാര്‍ജറ്റ് തിക്കയ്ക്കുവാന്‍ എത്ര എളുപ്പമുള്ള വഴി.
ഇനി നിങ്ങള്‍ ഹെല്‍മെറ്റ്‌ ധരിച്ചിട്ടുണ്ട് എങ്കില്‍, നിങ്ങളുടെ വാഹം മോഷണമാണെങ്കിലും, അതില്‍ നിങ്ങള്‍ മയക്ക് മരുന്ന് മുതല്‍ ബോംബ് വരെ എന്ത് കടത്തുകയാണെങ്കിലും പോലീസിന് പ്രശ്നമല്ല. അവര്‍ നിങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല.

നിയമം മനുഷ്യന്റെ സമാധാന പൂര്‍ണ്ണമായ ജീവിതം ഉറപ്പ് വരുത്തുവാന്‍ വേണ്ടിയുള്ളതാണ് . അല്ലാതെ അവനെ മിനക്കെടുത്താന്‍ ഉള്ളതല്ലാ എന്നതാണ് എന്‍റെ പക്ഷം . അതുകൊണ്ട് ഈ നിയമത്തിനെ എന്നാല്‍ കഴിയുന്ന രീതിയില്‍ എതിര്‍ക്കുക എന്ന് ഞാനും തീരുമാനിച്ചു. ഹെല്‍മെറ്റ്‌ ധരിക്കാതെ തന്നെ യാത്രകള്‍ തുടര്‍ന്നു . പോലീസുകാര്‍ തടഞ്ഞപ്പോള്‍ കേസ് ചാര്‍ജ് ചെയ്യുവാന്‍ പറഞ്ഞു. കോടതിയില്‍ പോയി പിഴയൊടുക്കി ഒരു ദിവസം വെറുതെ കളഞ്ഞതല്ലാതെ അത് കൊണ്ടു വേറെ പ്രയോജനം ഒന്നും ഉണ്ടായില്ലാ. അതിന് ശേഷം പോലീസ് തടഞ്ഞ്‌ നിറുത്തിയപ്പോള്‍ പിഴ അവിടെ തന്നെ ഒടുക്കി . പക്ഷെ എസ് ഐ സാര്‍ രസീത് എഴുതുന്നതിനിടെ ഇതിനെക്കാള്‍ നല്ലത് ഒരു ബക്കറ്റും പിടിച്ചു നിന്ന് ഹെല്‍മെറ്റ്‌ ധരിക്കാത്തവരോട് നൂറു രൂപ വെച്ചതില്‍ ഇട്ടിട്ടു പോകാന്‍ പറയുന്നതല്ലേ എന്ന് വരെ കളിയാക്കി നോക്കി ( ഈ പറഞ്ഞ ഡയലോഗ് അടിച്ചത് എന്‍റെ ഒരു സുഹ്രത്ത് . സോഫ്റ്റ്‌വെയര്‍ എന്ജിനിയര്‍മാരുടെ കൂട്ടത്തില്‍ അല്‍പ്പം സാമാന്യ ബോധമുള്ള ഒരുത്തന്‍) . എവിടെ...തൊലി ഉരിഞ്ഞു ചെരുപ്പുണ്ടാക്കിയാല്‍ നൂറു വര്‍ഷം ഗ്യാരന്റി എന്ന് പറഞ്ഞു നടക്കുന്ന അവര്‍ക്കുണ്ടോ വല്ല കൂസലും. പിന്നെ ഞാനും എന്‍റെ സുഹ്രത്തും ( അവനിപ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ട്) കണ്ടുപിടിച്ച വഴി, പോലീസിന്റെ യാചനാ ഫണ്ടിലേക്ക് ചെല്ലുന്ന തുക ഞങ്ങളാല്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ്. അതിന് ഏറ്റവും എളുപ്പം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളകളാണ് (മിക്കവാറും അവന്‍റെ ബൈക്കില്‍) . അവന്‍റെ ഹെല്‍മെറ്റ്‌ ഞാന്‍ പിടിച്ചിരിക്കും. ചെക്കിംഗ് കണ്ടാല്‍ അത് കൃത്യമായി അവന്‍റെ തലയില്‍ വെച്ച് കൊടുക്കും, പോലീസ് ഞങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല. ചെക്കിംഗ് ഉള്ള സ്ഥല കഴിഞ്ഞാല്‍ ഉടന്‍ എന്‍റെ പ്രധാന ജോലി അവന്‍റെ ഹെല്‍മെറ്റ്‌ ഊരി വാങ്ങി അത് ഉയര്‍ത്തികാണിച്ച് പോലീസിന്‍റെ വായിലേക്ക് വീഴുവാന്‍ പായുന്ന ഇരുചക്ക്ര വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകാ എന്നതാണ് . മിക്കവാറും ഞങ്ങളുടെ സഞ്ചാരം നീണ്ട് നിവര്‍ന്നു കിടക്കുന്ന ചാക്ക ബൈപാസ്സിലൂടെ ആയതു കാരണം ഒരു നാല് കിലോമീറ്റര്‍ ദൂരമെങ്കിലും ഇങ്ങനെ മുന്നറിയിപ്പ് നല്‍കുവാന്‍ സാധിക്കാറുണ്ട്. ദിവസവും ( മിക്കവാറും മുടക്കം കൂടാതെ ) ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഈ സഞ്ചാരം ഉള്ളതിനാല്‍ , ദിവസേന ഒരു ഇരുപത് - മുപ്പത് ആളുകളെയെങ്കിലും രണ്ടോ മൂന്നോ ചെക്കിംഗ് പോയന്റുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ സാധിക്കാറുമുണ്ട് . ഇതു നിയമലംഘനം ആല്ലേ എന്ന് ചോദിച്ചാല്‍...എന്‍റെ കണക്കില്‍ അല്ലാ. ഒരു സാമൂഹ്യ സേവനം.

ഞാന്‍ ഇതു വരെ ഹെല്‍മെറ്റ്‌ വാങ്ങിയിട്ടില്ല.ഒറ്റക്കുള്ള സഞ്ചാരങ്ങളില്‍ പലപ്പോഴും പിഴ അടക്കാറുമുണ്ട്. പിഴ ഒടുക്കി, വണ്ടി മുന്നോട്ടെടുത്താല്‍ അപ്പോള്‍ തുടങ്ങും , എതിരെ വരുന്ന വാഹങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. ഹെല്‍മെറ്റ്‌ ഉണ്ടായിട്ടും, എന്‍റെ സുഹ്രത്തും ഇപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ഈ മുന്നറിയിപ്പ് നല്കുന്ന പരിപാടി തുടരുന്നു .

അടുത്തിടെ രാത്രി ഒന്‍പതു മണിക്ക് ശേഷവും എന്നെ പോലീസ് പിടിച്ച് പെറ്റി അടിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഇനിയെന്നും ചെക്കിംഗ് ഉണ്ടാകും അതിനാല്‍ ഇരുനൂറ്റന്പത് രൂപ മുടക്കി ഒരു ഹെല്‍മെറ്റ്‌ വാങ്ങുവാന്‍ ഉപദേശവും തന്നു. പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സര്‍ക്കാര്‍ നന്നാക്കാതെ, ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കാര്യക്ഷമമായി നിയന്ത്രിക്കപ്പെടാതെ ഞാന്‍ ഹെല്‍മെറ്റ്‌ വാങ്ങില്ല എന്നത് വാശിയാണ് എന്ന് മറുപടിയും കൊടുത്തു. പക്ഷെ ആ സംഭാഷണത്തില്‍ നിന്നും ഒരു കാര്യം എനിക്ക് തോന്നി.
ഇത്രയും നാള്‍ ഞാന്‍ ഒടുക്കിയ പിഴ ചേര്‍ത്താല്‍ ഒരു നല്ല സൈക്കിള്‍ വാങ്ങുവാന്‍ സാധിക്കും. പ്രയോജനങ്ങള്‍ പലത് . ശരീരം നന്നാകും, പെട്രോള്‍ ലാഭിക്കാം ( ഊര്‍ജ്ജ സംരക്ഷണത്തിനു ആണവക്കരാറില്‍ ഒപ്പിടാണോ, അത് തടയാനോ നമുക്കു തത്കാലം പറ്റില്ലല്ലോ) . കൂട്ടത്തില്‍ പരിസ്തിഥി സംരക്ഷണത്തിനു കിടക്കട്ടെ നമ്മുടെ വക ഒരു സംഭാവന എന്നതും ചിന്ത്യം. അതിനാല്‍ തീരുമാനിച്ചു...ഓഗസ്റ്റ്‌ അവസാനത്തോടെ , അല്ലെങ്കില്‍ അടുത്ത മാസം ആദ്യത്തോടെ ഞാന്‍ സൈക്കിള്‍ വാങ്ങും . ( പെട്ടന്ന് ശാരീരിക ആയാസത്തിലേക്ക് മാറുവാനുള്ള മടി മാറ്റി വരുന്നതേയുള്ളൂ എന്നതണ് പദ്ധതി ഇത്രയും നീട്ടുവാനുള്ള ഏക കാരണം) .
പ്രത്യേകിച്ച് സമയ നിഷ്ഠ ഒന്നും ഇല്ലാതെ ജോലി ചെയ്യുന്ന എനിക്ക് സൈക്കിളിലെക്കുള്ള മാറ്റം എളുപ്പമാണ്. മറ്റുള്ളവര്‍ക്കും ആലോചിക്കാവുന്നതാണ്. ഒന്‍പതു മണിക്ക് ക്ര്യത്യം ഓഫീസില്‍ എത്താനുള്ളവര്‍ ഒരു ഏഴരക്ക് സൈക്കിളില്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വിയര്‍ക്കാതെ , സാവധാനം , ഉന്മേഷപൂര്‍ണമായ മനസ്സോടെ ജോലിക്കെത്താം. ആരോഗ്യവും നന്നാകും .( രാവിലെ ഭാര്യയെയും കുട്ടികളെയും ഓഫീസിലും സ്കൂളിലും വിട്ടിട്ട് സ്വന്തം അടിമപ്പണിക്ക് പോകേണ്ടിവരുന്നവര്‍ക്ക് ഈ ഉപദേശം ബാധകമല്ലാ. ) ആലോചിച്ച് നോക്കു .
വീണ്ടും കാണാം

അര്‍ജ്ജുന്‍ കൃഷ്ണ

ഇതേ പോസ്റ്റില്‍ ആദിത്യന്‍ കമന്റിലൂടെ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നു.
കോടതിയുടെ പുതിയ ഉപദേശത്തെക്കുറിച്ചുള്ള വാര്‍ത്ത: http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=4416377&tabId=11&contentType=EDITORIAL&BV_ID=@@@

കേരളത്തില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ആളുകള്‍ സമീപ ഭാവിയില്‍ തന്നെ മിക്കവാറും ഇരു ചക്ര വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും എന്ന് തോന്നുന്നു . അല്ലാതെ കേരളത്തില്‍ മധ്യ വയസ്കരായ സ്ത്രീകള്‍ സാരീ മാറ്റി ജീന്‍സ് അണിയും എന്ന് എനിക്ക് തോന്നുന്നില്ലാ. വശം തിരിഞ്ഞിരുന്നു ശീലിച്ചവര്‍ ഇരു വശത്തേക്കും കാലുകളിട്ട് ഇരിക്കുമെന്നും. വാഹനങ്ങളിലെ സാരീ ഗാര്‍ഡ് , പിടികള്‍ വെച്ച വാഹനങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്ലത് തന്നെ. . പക്ഷെ ഈ വാര്‍ത്ത വായിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. കൊടിയ വളവിലും മറ്റും പെട്ടന്ന് വാഹനം നിറുത്തമ്പോള്‍ , ഗട്ടറില്‍ വീഴുമ്പോള്‍ തുടങ്ങിയ അവസരങ്ങളില്‍ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്ക്കുണ്ടായേക്കാവുന്ന അപകട സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ന്യാധിപന്മാര്‍ , നിയമം കര്‍ശനമാക്കി വാഹനങ്ങള്‍ പിടിച്ചെടുക്കുക, ലൈസന്‍സ് റദ്ധ് ചെയുക തുടങ്ങിയ ശിക്ഷാ നടപടികളിലൂടെ ഇരു ചക്ര വാഹന ഉടമകളെ മര്യാദ പഠിപ്പിക്കുന്നതിനെ കുറിച്ച് വാചാലാരാകുന്നുണ്ട്. പക്ഷെ റോഡുകളില്‍ ഗട്ടര്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മറന്നുപോയതോ, അതോ നമ്മുടെ ന്യായധിപന്‍മാരൊക്കെ ഇത്ര മണ്ടന്മാരോ? അതോ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിക്കുവാന്‍ കമ്പനികളുടെ ചരട് വലിയിലെ പാവകളോ ?

പിന്നെ ആദിത്യന്‍ പറഞ്ഞ മറ്റൊരു കാര്യവും കൂടി ഇവിടെ പ്രസക്തമാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുവാന്‍ പോലീസിന് ഒരു ബ്രീത്ത്‌ അനലൈസറും വേണ്ടാ. ഒരു മാസം ക്രത്യമായി പ്രമുഖ ബാറുകളുടെ മുന്നില്‍ ചെക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ മതി . പക്ഷെ അത് അവരെങ്ങിനെ ചെയ്യും? ബാര്‍ മുതലാളിയല്ലേ മാസാ മാസം ശമ്പളം കൊടുക്കുന്നത് . ഇതു ആസുര കാലം , അല്ലാതെന്ത് പറയാന്‍

20 comments:

ArjunKrishna said...

ഇത് ആസുര കാലം . സാധാരണക്കാരന് മര്യാദക്ക് ജീവിക്കുവാന്‍ കടമ്പകള്‍ ഏറെ . നിയമപൂര്‍വമായ നിയമപാലകരുടെ യാചനക്കെതിരെ എന്‍റെ പ്രതികരണമാണിത് ...
ഹെല്‍മെറ്റ്‌ വെട്ടകെതിരെ ഏതായാലും വണ്ടി കറുപ്പിച്ച് പ്രതിഷേധിക്കേണ്ടി വന്നില്ലാ. അതിന് വാങ്ങിയപ്പോഴേ 'മെറ്റാലിക് ബ്ലാക്ക്‌' ആണ് നിറം.

കഴിഞ്ഞ തവണത്തെ പോസ്റ്റിന് വേണ്ടി എഴുതി തയാറാക്കി വെച്ചിരുന്ന പോസ്റ്റ് . വായിക്കാന്‍ സൌകര്യവും, സമയവും ഉള്ളവര്‍ വായിക്കുക.

Anonymous said...

പിന്നേ , പോലീസുകാരോട് കയര്‍ക്കാന്‍ ഇയാളാരുവാ സുരേഷ് ഗോപിയാ ? ചുമ്മാ പുളുവടിക്കല്ലേ മാഷേ ...

Anonymous said...

ഇത് ഉചിതമായ പോസ്റ്റ് . വിവാദങ്ങള്‍ മാറ്റി വെച്ച് ആദ്യ പോസ്റ്റുകളുടെ ഋജുത്ത്വം താങ്കള്‍ വീണ്ടെടുത്തിരിക്കുന്നു.

ഓ ടോ :വണ്ടി കറുപ്പിക്കല്‍ ചിരിപ്പിച്ചു

Anonymous said...

സ്റ്റേഷനുകളിലെ പെറ്റീ കേസുകളുടെ എണ്ണം സംബന്ധിച്ച എന്തെങ്കിലും പ്രത്യേക നിയമം പോലീസുകാര്‍ക്കായി ഉണ്ടോ? അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എവിടെ ലഭിക്കും ? ഈ വിവരങ്ങള്‍ക്ക് കൂടി മറുപടി നല്‍കിയിരുന്നെങ്കില്‍ ലേഖനം പൂര്ന്നമാകുമായിരുന്നു എന്ന് ഒരു തോന്നല്‍.

Aadityan said...

ഇന്നത്തെ പത്രം വായിച്ചോ ? കോടതി പുതിയ വടി കൊടുത്തിതുണ്ട് പോലീസ് innu . സാരി ധരിച്ചു സ്ത്രീകള്‍ ഇരു ചക്ര വാഹനങ്ങളില്‍ സങ്ങരിക്കരുതെന്നു . മാത്രമല്ല വശം തിരിഞ്ഞിരുന്നു പിന്‍ സീറ്റ് യാത്രക്കാര്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന് .
ഉടന്നെ ഈ പുതിയ legal യാചന / പിരിവു തുടങ്ങും എന്ന് പ്രതീക്ഷിക്കാം .
അനന്തര ഭലങ്ങള്‍
കുടുന്ന കാര്‍ ഉപയോഗം , കുടുതല്‍ polussion,കുടുതല്‍ ട്രാഫിക് ജാം , കുടുതല്‍ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍
മേരാ ഭാരത് മഹാന്‍ !!!!
പിന്നെ പോലീസ് കാര്‍ക്ക് എപ്പോള്‍ കാശു മാത്രം മതി എന്നയിതുണ്ട് . അത്യാവശ്യം തെറിയൊക്കെ അവര്‍ ചുമ്മാ കേട്ടോളും . (ഓവര്‍ അക്കാതിരുന്നാല്‍ മതി )

പിന്നെ നഗരത്തില്‍ വൈകുന്നേരം ഏത് ബാര്‍ന്‍റെ മുന്‍പില്‍ നോക്കിയാലും വാഹനങ്ങളുടെ ഒരു വലിയ കൂട്ടം (2 and 4 wheelers) തന്നെ കാണാം. ഇവരെല്ലാം തന്നെ ഡ്രൈവര്‍ മാരെ വെച്ചു ഓടിക്കുന്നവര്‍ ആയിരിക്കുമല്ലോ അല്ലെ !!!!

ഒരിക്കല്‍ കുടി മേരാ ഭാരത് മഹാന്‍

പോസ്റ്റ് തികച്ചും പ്രസക്തം .ഇതിനെതിരെ പ്രതിഷേധിക്കാന്‍ vere ഒരു വഴിയുമില്ലെ . തങ്ങളുടെ വഴി ശരിയല്ല എന്നല്ല .any other options?

Unknown said...

Recent news said that police of Kerala are least interested in arresting notorious criminals, wanted by the law. Nor they are interested in preventing political massacres. Helmet is the biggest issue Kerala is facing these days, according to them.

Good post

Anonymous said...

കൃഷ്ണ മോനേ തല്ലുകൊള്ളിത്തരം ബ്ലോഗില്‍ മാത്രമല്ല വെളിയിലും കാണിക്കാറുണ്ടല്ലേ?

Anonymous said...

മന്ത്രിക്ക് ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ പോകാന്‍ ഹെല്മെറ്റും വേണ്ട ഒരു കുന്തവും വേണ്ട. ആ ദിവസം പക്ഷെ പുറത്തിറങ്ങിയ ബാക്കിയുള്ളവന് ഫൈന്‍ അടിച്ചു കിട്ടുകയും ചെയ്തു. ഇന്നത്തെ മനോരമയില്‍ വാര്‍ത്തയുണ്ട്
പോസ്റ്റ് കലക്കി.
ഓ ടോ : ദൈവമേ , അടിയന്‍ അവിടുത്തെ ഫാന്‍ ആയ വിവരം നേരത്തെ അറിയിച്ചതാണല്ലോ . ഈ പോസ്റ്റും കൂടി കണ്ടു കഴിഞ്ഞപ്പോള്‍ ഞാനും ഒരു ബ്ലോഗ് തുടങ്ങാന്‍ തന്നെ തീരുമാനിച്ചു.

Anonymous said...

Arjun,
Do you really think that software engineers of Kerala (and India) are going to change their way of life? Have you seen the lion share of them? Being a software engg myself I know that they hate physical strain. They’d rather have pot bellies and bald heads (mostly from mental strain) than changing their mode of transport. Even if it is for a healthier life .
As you said, most of them lack commonsense and their numbers are increasing in Kerala with the overflow of MNCs.
Have you noticed that, back in the beginning of 90s till 2000 such ridiculous behaviors (like helmet hunt) from any side were met with strong opposition from the public? Now a day nobody is bothered. One of the reasons for this frigidness is the increase of such software engineers. Not only the software engineers, almost all the new generation privet sector corporations are vending such impudent brains every day. And Kerala is soaring to new heights.
Anyways, good to know that a few are still left behind to voice such thoughts.

Anonymous said...

പക്ഷെ അത് അവരെങ്ങിനെ ചെയ്യും? ബാര്‍ മുതലാളിയല്ലേ മാസാ മാസം ശമ്പളം കൊടുക്കുന്നത്:
അണ്ണാ കൊട് കൈ

ArjunKrishna said...

അനോണി ഒന്ന്: സുരേഷ് ഗോപിയല്ല , ദൈവം. നേരത്തെ പറഞ്ഞതാണല്ലോ. യഥാര്‍ത്ഥ ദൈവം കള്ളം പറയാറില്ലാ.

ഡേവിഡ് ജോണ്‍ : നന്ദി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്നതല്ല സുഹ്രത്തേ . ചിലത് കാണുമ്പോള്‍ പറയാതെ പറ്റില്ലാ. വിവാദം ഉയര്‍ത്തണം എന്ന് ആഗ്രഹിച്ച് ചെയ്യുന്നതല്ല .

ശ്രീകുമാര്‍ പി എസ് : പെറ്റി
കേസുകളുടെ എണ്ണവും, പിരിച്ച് കൊടുക്കേണ്ട തുകയും കടലാസില്‍ നിയമമായി വരുവാന്‍ സാധ്യത തുലോം വിരളമാണ്. പക്ഷേ വാക്കാല്‍ ഇങ്ങിനെ നിര്‍ദേശങ്ങള്‍ നല്കപ്പെട്ടിട്ടുണ്ടെന്നു ഉറപ്പാണ്‌ . വിവരാവകാശ നിയമം അനുശരിച്ച്ചു കഴിഞ്ഞ മാസനങളില്‍ പോലിസ് രേങിസ്ടര്‍ ചെയ്ത പെട്ടി കേസുകളുടെ എണ്ണം , വാറന്റ് പുരപ്പെടുവിച്ച്ചിട്ടും അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതികള്‍...അങ്ങിനെ ചില കണക്കുകള്‍ ലഭിക്കുമോ എന്ന് ശ്രമിക്കാം. കിട്ടിയാല്‍ ഉടനത് ഇവിടെയിടുന്നതാണ്.

ആദിത്യാ : പോസ്റ്റ് ഒന്ന് പൊളിച്ച് പണിഞ്ഞിട്ടുണ്ട് . വിവരങ്ങള്‍ക്ക് നന്ദി. പിന്നെ എന്‍റെ രീതിയിലല്ലാതെ പ്രതിഷേധിക്കാന്‍ ഒരു മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളൂ. ഇരു ചക്ര വാഹന എല്ലാം ചേര്ന്നു ഉടമകള്‍ ഒരു സംഘടന രൂപീകരിക്കുക . ഇതു പോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങള്‍ ഏത് കോടതി പറഞ്ഞതിന്‍റെ പേരിലായാലും പിന്തുടരുന്ന സര്കാരുകള്‍ക്ക് ഇനി വോട്ട് ചെയില്ല എന്ന് പ്രഖ്യാപിക്കുക. നിയമം താനെ മാറ്. ഇതു ഷങ്കറിന്റെ തമിഴ് സിനിമകളില്‍ കാണുന്ന തരം ഒരു രാഷ്ട്രീയ മാറ്റമാണ് . അത്ര എളുപ്പം പ്രവര്ത്തികമാകില്ല. കാരണം ബലമായി ആരെയും ഈ സംഘടനയില്‍ ചേര്‍ക്കുവാന്‍ സാധിക്കില്ലാ. സ്വന്തം ആവശ്യത്തിനു എന്ന് കരുതി ഓരോരുത്തരും സ്വയം ചെയ്യണം . പക്ഷേ മലയാളി കൈ നനയാതെ കഴിയുന്നതും മീന്‍ പിടിക്കണം എന്ന ചിന്താഗതിക്കാരനല്ലേ? അതാണ്‌ പ്രശ്നം.

Ijas : Valid points . I am trying to get some more detailed information about warrants issued on wanted criminals and the actions taken on that by the police. I will be posting it as soon as I get it .( if I get it at all) .


അനോണി രണ്ട്: ബ്ലോഗിലാകട്ടെ, പുറത്താകട്ടെ എന്ത് കാണിച്ചാലും തല്ല് വാങ്ങില്ല എന്ന ഉറപ്പുണ്ട്. അഹങ്കാരമാണെന്ന് തന്നെ കൂട്ടിക്കോ.

ദൈവത്തിന്റെ ഫാന്‍ : പേരു സ്ഥിരമായി സ്വീകരിച്ചോ ? ഇനി ബ്ലോഗ് തുടങ്ങുപോഴും ഈ പേരില്‍ തന്നെ തുടങ്ങിയേക്കരുത് . വേണേല്‍ ദൈവത്തിന്റെ അള്‍ട്ടിമേറ്റ് ഫാന്‍ എന്നാക്കിക്കോ
:-) .ചുമ്മാ തുടങ്ങ്‌ ബ്ലോഗ് . മലയാളം ബ്ലോഗുകളുടെ ലോകത്ത് ഞാന്‍ കണ്ട തരം തിരിവുകള്‍ അനുസരിച്ച് ഒരു പോസ്റ്റ് വലിയ താമസമില്ലാതെ ഇടുന്നുണ്ട്. അതിലേതു വിഭാഗത്തില്‍ പെടുത്തണം പുത്യ ബ്ലോഗ് എന്ന് വായിച്ച ശേഷം തീരുമാനിക്കാം. ഓട് ...ഓടി പോയി തുടങ്ങ്‌ ബ്ലോഗ് .

Sanju Thomas: I know the softies wont change. And I more or less agree with the fact that it is the overflow of new generation jobs that lead to the frigidity of minds in our state. But as long as there are a few among them who still think like you do , there is still hope.

അനോണി മൂന്ന്: അനിയാ . കൈ തന്നു :-)

അനോണികളോട്: അനോണിത്തതോട് എനിക്ക് എതിര്‍പ്പൊന്നും ഇല്ല. പക്ഷേ കമന്റ് ഇടുമ്പോള്‍ ഒരു പേരെങ്കിലും വെച്ച് കൂടേ ? (വിളിക്കാന്‍ ഒരു പേരു... അത് മതി. അത് മാല്‍ക്കം മാഷ് എന്നനെകിലും സാരമില്ല . നിങ്ങളുടെ സ്വന്തം പേരു വേണം എന്നില്ലാ). ഈ അനോണി ഒന്ന് , രണ്ട്, മൂന്ന് ... എന്ന് മറുപടി പറയുന്നത് പരമ ബോറാണ്. ഒരു അഭിപ്രായമാണ്. ബാക്കി നിങ്ങളുടെ ഇഷ്ടം.

Anonymous said...

How can you blame software engineers for the present condition of our state? Why is it that every time something goes wrong in Kerala every neutral non IT person blames it on the new bunch of IT guys?
We are just trying to earn our bread and butter like every one else. Why are we the only one at fault?

Unknown said...

Well said about the change of mindset among youngsters in Kerala.

Read the new addition. Thumbs up for Arjun and Aadithyan

Unknown said...

ഇതും കലക്കി . വല്യമ്മച്ചിക്കു ഇനി ജീന്‍സ് വാങ്ങി കൊടുക്കണമല്ലോ കര്‍ത്താവേ.

Anonymous said...

Shivaram,
It is true that there is a lot of frustration towards IT people these days , the main reason being the kind of money we make ( I am not getting into the work pressure we go through to earn this money). But it is also true that the new generation jobs as Arjun said has definitely brought a change in the attitude of youngsters towards social issues. Nobody is blaming IT guys for the pathetic state of our Kerala. But the blame falls on us when we refuse to react towards the issues that affect even us.

Anonymous said...

എന്നാ പിന്നെ താന്‍ തുടങ്ങടോ ഒരു ടു വീലര്‍ പാര്ട്ടി . എന്നിട്ട് ജയിച്ചു മുഖ്യ മന്ത്രിയാവ് . എന്നിട്ടീ നിയമാമൊക്കെ മാറ്റു.

Anonymous said...

ഈ കമന്റ് ഇന്ട്ടെ തൊട്ടു മുകളില്‍ കമന്റ് പോസ്റ്റ് ചെയ്തവനാണ് (ടു വീലര്‍ said... ) യഥാര്‍ത്ഥ മലയാല്ളി. അണ്ണാ വണക്കം !!! ഇവനെയൊക്കെ നുറു രൂപ പെറ്റി അടിക്കുന്ന പോലീസ് കാരനെ കണ്ടാല്‍ ഒരു ചായ വാങ്ങികൊടുക്കംയിരുന്നു .

Anonymous said...

എന്ത് പ്രശ്നങ്ങള്‍ നമ്മുടെ കണ്ണിനു മുന്നില്‍ നടന്നാലും അതൊന്നും നമ്മളെ ബാടിക്കാത്ത കാലത്തോളം എന്തിന് പ്രതികരിക്കണം എന്ന ചിന്താഗതി തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം. ഒടുവില്‍ നമുക്കു എന്തെങ്കിലും വരുമ്പോള്‍ വലിയവായില്‍ അലമുറയും . ഹെല്‍മെറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാത്തിലും മലയാളിയുടെ ഈ നിസങ്ങാത്ത മാറാത്ത കാലം ഈ നാട് രക്ഷപെടില്ലാ

Aadityan said...

ദാ ചേട്ടന്മാരെ ഒരു കിടിലന്‍ ഐഡിയ .എന്തായാലും അര്‍ജുന്‍ പറഞ്ഞ പണി ഞാനും തുടങ്ങി .പോരാത്തതിന് നൂറു രു‌പയുടെ ഒരു രൂപ, രണ്ടു രൂപ coins collect cheithu കൊണ്ടിരിക്കയാണ് .പിടി വീണാല്‍ അപ്പോള്‍ ഈ coins പാക്കറ്റ് എമാന്മാര്‍ക്ക് കൊടുകുന്നതാണ് . ഇത് ചെയുമ്പോള്‍ ശ്രടിക്കേണ്ടത് രണ്ടു കരിയങ്ങള്‍ മാത്രം . ഒന്നു ബാക്കി പേപ്പര്‍ എല്ലാം കറക്റ്റ് ആയിരിക്കണം .രസീത് വാങ്ങിയതിനു ശേഷമേ പണ്കിഴി കൊടുക്കവു‌ . Eppidi?

ArjunKrishna said...

ആദിത്യന്‍ പറഞ്ഞ പരിപാടി കൊള്ളാം. പരീക്ഷിച്ച് നോക്കിയിട്ട് വിവരം അറിയുക്കം. പിന്നെ ഒരു പരിപാടി കൂടി...ഇടതു പക്ഷത്തെ സ്ഥിരമായി പ്രതിപക്ഷത്ത് ഇരുത്തിയാല്‍ ഡി വൈ എഫ് ഐ ക്കാര്‍ പണ്ടു ചെയ്തത് പോലെ ഹെല്‍മെറ്റ്‌ വേട്ടക്കെതിരെ സ്ഥിരമായി പ്രവര്‍ത്തിച്ചുകൊള്ളും. ഇപ്പോള്‍ സഖാക്കള്‍ ഭരണത്തില്‍ ആയതു കാരണമല്ലേ ഡിഫി ചേട്ടന്മാര്‍ക്ക് പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടത്‌ . സ്ഥിരം പ്രതിപക്ഷം ആകുമ്പോള്‍ അത് താനേ തിരിച്ചു വരും. സമ്മതിദായകര്‍ ഒന്നാകെ അല്ലോചിക്കേണ്ട ഒരു പരിപാടിയാണിത്.