Monday, October 26, 2009

കര്‍ത്താവും, റോമിയോമാരും, പാല്‍പ്പൊടിയും

കെ എന്‍ പി സി വി യു (കര്‍ത്താവിനെ നിദ്ര പ്രാപിപ്പിച്ച കൌണ്‍സില്‍ ഫോര്‍ വിജിലന്‍സ് & ഉഡായിപ്പ്)

തീവ്രവാദത്തിന് ഒരു പുതിയ മുഖം, അല്ലെങ്കില് ന്യൂ ഫേസ് , അല്ലെങ്കില് നയാ ചെഹരാ നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ചില പന്നിക്കുരിപ്പുകള്‍. റോമിയോ ജിഹാദ്, ലവ്‌ ജിഹാദ് എന്നൊക്കെയാണ് പത്രക്കാരും, നമ്മള്‍ കര്‍ത്താവിന്റെ ജാഗ്രതാ സൈന്യക്കാരും ഈ പരിപാടിയെ , അല്ലെങ്കില്‍ പദ്ധതിയെ വിളിക്കുന്നത്‌ .

ആസൂത്രിത പ്രണയവും മതം മാറ്റവും
പോക്രിത്തരമല്ലിയോ ഇവന്മാര്‍ കാണിക്കുന്നത് ? പാല്‍പ്പൊടിയും . കമ്പളി പുതപ്പും കൊടുത്ത് നമ്മുടെ കര്‍ത്താവിന്റെ മണവാട്ടിമാര്‍ ആദിവാസികള്‍ മുതല്‍ ഏത് ജാതിക്കാരെയും മതം മാറ്റി കര്‍ത്താവില്‍ അഭയം പ്രാപിപ്പിക്കുന്നത് പോലെ വല്ല പരിപാടിയുമാണോ ഇത്? നമ്മുടെ സഭയുടെ ഫീമെയില്‍ കുഞ്ഞാടുകളെ പ്രണയിച്ച്, അല്ലെങ്കില് ലൈന്‍ അടിച്ചു, അല്ലെങ്കില് വളച്ച് ചാടിച്ചോണ്ട് പോയി മതം മാറ്റുക എന്നൊക്കെ പറഞ്ഞാല്‍? വൃത്തികെട്ടവന്മാര്‍ !!!

കൃത്രിമമായി ഒരുക്കുന്ന പ്രണയക്കുരുക്ക്
വളരെ ബോധപൂര്‍വ്വം ഒരു പ്രണയക്കുരുക്ക് നിര്‍മ്മിക്കുകയാണ് ലവ്‌ ജിഹാദികള്‍ ആദ്യം ചെയ്യുന്നത്. പ്രണയത്തിന്റെ ആരംഭത്തില്‍, മാന്യമായ പെരുമാറ്റം, സമ്പന്നമായ വസ്ത്ര ധാരണം എന്നിവയാല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് ഇവരുടെ തന്ത്രം.

ആദ്യം തന്നെ ഇവരെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ മെനയപ്പെടുന്നു . അശ്ലീല സിഡികളില്‍ തളയ്ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നെ ഒരിക്കലും സമൂഹത്തില്‍ സ്വന്തന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ല. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ലൈംഗിക പീഡനങ്ങള്‍ക്കും (പ്രകൃതി വിരുദ്ധം ഉത്പ്പടെ. ഹോ!!! ) കമ്പ്ലീറ്റ് പരിപാടികള്‍ക്കും വഴങ്ങിക്കൊടുക്കുക എന്നത് മാത്രമാകും പിന്നെ ഇവര്‍ക്ക് മുന്നിലുള്ള വഴികള്‍. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്, ഇതിനൊക്കെ വേണ്ടി നിങ്ങള്‍ എന്തിനു ലവ് /റോമിയോ ജിഹാദികളെ അന്വേഷിച്ചു ബുദ്ധിമുട്ടണം . വല്ല പയസ് ട്വന്റിയോ തേര്‍ട്ടിയോ കോണ്‍വെന്റിലും ചേര്‍ന്നാല്‍ പോരെ? ലൈംഗിക പീഡനം, ആത്മഹത്യ എന്നിവയില്‍ നിങ്ങള്‍ക്ക് തിയറി/ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ ഫാദര്‍ പൂച്ചത്രിക്ക , ഫാദര്‍ പാന്റൂരാന്‍, സിസ്റ്റര്‍ ബഫി തുടങ്ങിയ എത്രയെത്ര പ്രഗത്ഭരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത് .

ഇങ്ങനെ പെണ്‍കുട്ടികള്‍ നമ്മുടെ കൂട്ടത്തില്‍നിന്നും ചാടി പോകുന്നത് തടയേണ്ടത് നിയമം ഒന്നുമല്ല. ഇനി നിയമം ഉണ്ടാക്കാന്‍ പോയി ,മത പരിവര്‍ത്തനം എങ്ങാനും നിരോധിക്കപ്പെട്ടാല്‍ നമ്മുടെ ആപ്പീസ് ഏതിലെ പൂട്ടി എന്ന് ചോദിച്ചാല്‍ മതി (തമിഴ്‌ നാട്ടിലൊക്കെ ഉഡായിപ്പ് മത പരിവര്‍ത്തനം നിറുത്തലാക്കിയത് കൊണ്ടുണ്ടായ ക്ഷീണം നമുക്കിതുവരെ മാറിയിട്ടില്ല എന്നത് ഈ അവസരത്തില്‍ സ്മരിക്കുക കുഞ്ഞാടുകളെ). അത് കൊണ്ട് ഇത്തരക്കാരെ നമ്മള്‍ തന്നെ തടയണം എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം.

അതിനായി പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്കായി കൌണ്‍സില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു
1) നിങ്ങളുടെ കുട്ടികളുടെ മൊബൈല്‍ , ഇന്റര്‍നെറ്റ് ഉപയോഗം സദാ നിരീക്ഷിച്ചേക്കണം.

2) ഐസ്ക്രീം പാര്‍ലര്‍, ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങിയ അടച്ചുറപ്പുള്ള പൊതു സ്ഥലങ്ങള്‍ സദാ നിരീക്ഷിക്കണം. നിങ്ങള്‍ക്ക് ഇതില്‍ വല്ല ബുദ്ധിമുട്ടും ഉണ്ടേല്‍ പറഞ്ഞാല്‍ മതി, നമ്മുടെ യൂത്ത് മൂവ്മെന്റിലെ പണിയില്ലാത്ത കുറെ കുഞ്ഞാടുകളെ ഇതിലേക്കായി വിട്ട് തരാം.അവര്‍ക്കും ഒരു പണിയാവട്ടെ.

3) കുട്ടികള്‍ നിങ്ങളോട് അകല്‍ച്ച പാലിക്കുക, സദാ സമയം മുറിയില്‍ കതകടച്ചിരിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ സംശയിക്കണ്ട, അത് ലവ് ജിഹാദ് തന്നെ. ഉടനെ അവരെ പിടിച്ച് ഇടവക വികാരിയുടെ മുന്നില്‍ എത്തിക്കുക. ബാക്കി അദ്ദേഹം നോക്കിക്കൊള്ളും


4) ഇടവക വികാരിയുടെ കൈയ്യില്‍ നില്‍ക്കാത്ത കേസുകെട്ടുകള്‍ പയസ് കോണ്‍വെന്റുകളിലേക്ക് റെഫര്‍ ചെയ്യുന്നതാണ്. കോടാലി കൈ , കിണര്‍ തുടങ്ങിയ കുരിശിന്റെ വഴിയിലേക്കുള്ള മാര്‍ഗ്ഗദര്ശികള്‍ ഉപയോഗിച്ചുള്ള കൌണ്സിലിങ്ങില്‍ എന്നതായാലും ഒരു തീരുമാനം ഉണ്ടാകും.

5) ഇത്രയൊക്കെ മുന്‍കരുതലുകള്‍ എടുത്താലും ചില അവളന്മാര്‍ ചാടി പോകും. ചാടി പോയത് മുസ്ലീം പയ്യന്റെ കൂടെയാണെങ്കില്‍, ഇനിയവന്‍ ജനിച്ചിട്ട്‌ നിങ്ങളുടെ നാടിന്റെ അതിര്‍ത്തിക്കപ്പുറം പോകത്തവനാണെങ്കില്‍ കൂടി, താലിബാന് വേണ്ടി ലവ് ജിഹാദ് നടത്താനാണ് നിങ്ങളുടെ മകളെ അടിച്ചോണ്ട് പോയത് എന്ന് പോലീസില്‍ പരാതി കൊടുത്തേക്കുക. പയ്യന് മുന്‍ തീവ്രവാദ ബന്ധങ്ങള്‍ ഒന്നും ഇല്ല എന്നതൊന്നും ഇവിടെ വിഷയമല്ല. നമ്മുടെ സുവിശേഷ പത്രങ്ങള്‍ , നമ്മോട്‌ അനുഭാവമുള്ള മറ്റു മാധ്യമങ്ങള്‍ ഇവയിലൂടെ സംഗതികള്‍ നമുക്ക് വെടിപ്പാക്കാം.

ഫാദര്‍ കോണി പാല്‍പ്പൊടി
സെക്രെട്ടറി ,
കെ എന്‍ പി സി വി യു

5 comments:

Anonymous said...

പാതിരിമാര്‍ക്ക് ഇപ്പോള്‍ പഴേ പോലെ ഇരകളെ കിട്ടുന്നില്ല എന്ന് തോന്നുന്നു.. പെണ്ണുങ്ങള്‍ ഒക്കെ ഇങ്ങനെ പ്രണയിച്ചു 'രക്ഷപെട്ടാല്‍' ഈ രക്ഷപെടുത്തലിന്റെ മൊത്തക്കച്ചവടക്കാരുടെ കച്ചോടം പൂട്ടത്തില്ലിയോ??

ഉഗാണ്ട രണ്ടാമന്‍ said...

ഹോ!!!

Aadityan said...

ഇതു സംഗതി ജഗൃതൈ എന്നാ പേരില് ഏതോ കത്തനാര് (ജോണി അന്നെന്നാണ് ഓര്മ്മ ) എഴുതിയതായി പ്രചരിപ്പിക്കുന്ന സംഗതി അല്ലെ . ഈ വിവാദ കോലാഹലത്തില് ചോദിയ്ക്കാന് മറന്നു പോകുന്ന ചില ചോദ്യങ്ങള്
1) ഇങ്ങനെ വിവാഹിതര് അയവരില് തീവ്രവാദ പ്രവര്ത്തന കേസുകള് ഉള്ളവര് എത്ര പേരുണ്ട് ?
2) "പ്രണയം നടിച്ചു " എന്ന് പറയുമ്പോള് നടിക്കുന്നു എന്നുലത്തിനു എന്താണ് തെളിവുകള് ? (ഒന്നില് കുടുതല് വിവാഹം കഴിച്ച സംഭവങ്ങള് ഉണ്ടോ ?)
3) അന്യ മതക്കാരന് സ്നേഹിച്ചു വിവാഹം കഴിച്ചാല് മാത്രമേ അപകടം ഉള്ളോ ? സ്വന്തം ജാതികാരന് പ്രേമം നടിച്ചു വാണിഭം നടത്തുന്നത് തികച്ചും നിരുപദ്രവം അന്നോ ?
4) ജന പെരുപ്പം കൊണ്ട് വീര്പ്പു മുട്ടുന്ന ഈ രാജ്യത്തു നിര്ബാധം പെട്ട് പെരുകാന് ആഹ്വാനം ചെയുനത് അതിലും വലിയ ശരിയാണൊ ?

jamal|ജമാൽ said...

ക്ഷീരമുള്ളോർകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൌതുകം

nikhimenon said...

funny