Tuesday, July 14, 2009

സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം.

സ്വകാര്യ കമ്പനി മാനേജ്മെന്റുകളുടെ ശ്രദ്ധയ്ക്ക്
മലയാളക്കരയില്‍ ആഞ്ഞടിക്കുന്ന പുരോഗമന വാതത്തിന്റെ (വാദം എന്ന് തിരുത്തി വായിക്കുക.ജനിതകമായ ചില പ്രശ്നങ്ങള്‍ കാരണം വല്ലതും എഴുതുമ്പോള്‍ ഇത്തരം ഫാള്‍ട്ടുകള്‍ പതിവാണ്) കൊടുങ്കാറ്റ് (ഹോ!!!) സ്വകാര്യ സ്ഥാപനങ്ങള്‍ പുല്ലു പോലെ അവഗണിക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണ്. പറഞ്ഞു വന്നത് കീഴാള വിഭാഗത്തിന് (അതാണ്‌ ഇപ്പൊ നടപ്പ് ഫാഷന്‍) പതിറ്റാണ്ടുകളായി കിട്ടിക്കൊണ്ടിരിക്കുന്ന സംവരണം എന്ന പിച്ചയെക്കുറിച്ചാണ് (ആനുകൂല്യത്തെ എന്ന് തിരുത്തിക്കോണം.പറഞ്ഞില്ലേ, ജനിതക വൈകല്യം.)

മെറിറ്റ് എന്ന കാപട്യത്തെ പൊളിച്ച് കാട്ടി, താരതമ്യേന മത്സര ശേഷിയും (മറ്റു ശേഷികളും), ബുദ്ധിയും കുറവായ കീഴാള സമൂഹത്തിന്റെ ഉന്നമനത്തിന് ഏക ആശ്രയം സംവരണമാണ് എന്ന് ഞങ്ങളുടെ അഭിനവ പൂര്‍ണ്ണ വട്ടന്മാരുടെ (പുരോഗമന വാദികളുടെ എന്ന് വായിക്കണേ, പ്ലീസ്‌!!!) ലേഖനങ്ങള്‍ വായിച്ച എല്ലാവര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ട്. (പറയുമ്പോള്‍ എല്ലാം പറയണമല്ലോ, മോഡറേഷനില്‍ ഉരുണ്ട്‌ വീണ് പത്ത് ജയിച്ച കീഴാള ബുദ്ധി ജീവികള്‍ മാത്രമേ ഞങ്ങള്‍ക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതുക പതിവുള്ളു.)

സംവരണം വഴി കഴിവുള്ളവരെ മാറ്റി നിറുത്തി,അധകൃത വിഭാഗത്തിന്റെ ഉന്നമനത്തിന് എന്ന പേരില്‍, നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യം ഞങ്ങള്‍ പകുതി മുക്കാലും നിരപ്പാക്കി കഴിഞ്ഞു.ബാക്കി വല്ലതുമുണ്ടെങ്കില്‍ അത് യൂണിയന്‍കാര്‍ നോക്കിക്കൊള്ളും.

ഇനി ഞങ്ങള്‍ പുരോഗമന വാദികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെക്കാണ് .എന്ത് കൊണ്ട് ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം ഇല്ല? കൊള്ളാവുന്ന ഒരു രാജ്യത്തും ഇതിനേക്കാള്‍ കഷ്ടത അനുഭവിച്ചിട്ടുള്ള (അപ്പുപ്പനെ ജന്മി തല്ലി, അമ്മുമ്മയെ രാത്രി കളപ്പുരയിലേക്ക് കൊണ്ട് പോയി എന്നതിന്റെയൊക്കെ പേരിലാണല്ലോ ഇന്ന് ഞങ്ങള്‍ പിച്ചയായിക്കിട്ടുന്നതൊക്കെ അന്തസായി വാങ്ങി നക്കുന്നത്) ജനവിഭാഗങ്ങള്‍ക്ക് പോലും സംവരണം ഇല്ല, കഴിവുള്ളവര്‍ ഉണ്ടെങ്കിലേ നാട് രക്ഷപ്പെടു തുടങ്ങിയ കാണാ കുണാ ന്യായം ഒന്നും ഞങ്ങള്‍ സ്വീകരിക്കുന്നതല്ല.രാജ്യം പണ്ടാരമടങ്ങിപ്പോയാലും ഞങ്ങള്‍ക്ക് തേങ്ങയാണ്.
അത് കൊണ്ട് സ്വകാര്യ സ്ഥാപനങള്‍ക്കായി ചില ചിട്ട വട്ടങ്ങള്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട് .
അവ താഴെ പറയുന്നതിന്‍ പ്രകാരമാണ്.

1) മേലില്‍ സകല സ്വകാര്യ സ്ഥാപങ്ങളിലും കീഴാള വിഭാഗത്തിന് ചുരുങ്ങിയത് എഴുപതു ശതമാനമെങ്കിലും സംവരണം വേണം. നൂറു ശതമാനമാക്കിയാല്‍ അത്രയും നല്ലത് .

2) മെറിറ്റ് എന്ന വാക്ക് ഇനി മേലാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കേട്ട് പോകരുത്. ജനിതക ഘടനയിലെ കുഴപ്പങ്ങള്‍ കാരണം കീഴാള വിഭാഗത്തിന് മത്സര ശേഷി ഇല്ല എന്നാണ് ഞങ്ങളുടെ മതം. മത്സര ശേഷി, മറ്റു ശേഷികള്‍ , ബുദ്ധി എന്നിവ ജനിതകമായി തന്നെ നിഷേധിക്കപ്പെട്ട (ഇതിന് പിന്നിലും സവര്‍ണ്ണ വിഭാഗത്തിന്റെ കറുത്ത കൈകളാണ് എന്ന് സ്ഥാപിക്കാന്‍ ഞങ്ങളുടെ സ്വന്തം ലേഖകര്‍ ശ്രമിക്കുന്നുണ്ട്) വിഭാഗങ്ങള്‍ക്ക് എങ്ങനെ മെറിറ്റ് ഉണ്ടാകാനാണ് എന്ന ഞങ്ങളുടെ ചോദ്യം, അഞ്ചു പൈസയുടെ മൂള തലക്കകത്തില്ലാതെ അനൂകൂല്യത്തിന്റെ ദാക്ഷണ്യം കൊണ്ട് മാത്രം ജീവിക്കുന്ന എല്ലാ പ്രബുദ്ധ ജനങ്ങള്‍ക്കും ഇന്ന് ഒരു ആവേശമാണ്.

3) സ്വകാര്യ കമ്പനികളില്‍ സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ , സംവരണത്തിന്റെ കീഴില്‍ വരുന്ന സ്ഥാന മാനങ്ങള്‍ സ്ഥാപനത്തിന്റെ ആണിക്കല്ലുകള്‍ അല്ലെങ്കില്‍ കീ പൊസിഷനുകള്‍ ആയിരിക്കണം. ഈ കാര്യം കമ്പനി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം. പി എസ് സി, കെ എസ് ആര്‍ ടി സി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഈ കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. സ്ഥാപനം ചിലപ്പോള്‍ കുത്തുപാള എടുത്ത്‌ പോയേക്കാം.പക്ഷെ കീഴാളരുടെ ഉന്നമനം !!! അതാണ്‌ പോയന്റ്.

4) സംവരണ പൂളില്‍ വരുന്ന ഒഴിവുകള്‍ ഒരു കാരണവശാലും പൊതു പൂളിലേക്ക് കൊണ്ട് വരാന്‍ പാടുള്ളതല്ല .കാരണം പൊതു പൂളില്‍ അവ വന്നാല്‍ കീഴാളര്‍ക്ക് നേരത്തെ പറഞ്ഞ ജനിതക പ്രശ്നങ്ങള്‍ കാരണം അവ കിട്ടാന്‍ സാധ്യത കുറവാണല്ലോ ? ഉദാഹരണത്തിന്‌, ഹൃദ്‌രോഗ വിദഗ്ധനായ ഒരു ഡോക്റ്ററുടെ ഒഴിവാണ് നിങ്ങളുടെ സ്ഥാപനത്തില്‍ സംവരണ പൂളിന്‍ കീഴില്‍ വരുന്നത് എന്ന് കരുതുക.അത്യാവശ്യം വിദ്യാഭ്യാസവും മറ്റുമുള്ള ഒരു കീഴാളന്‍ അപേക്ഷിക്കുന്നത് വരെ യാതൊരു കാരണവശാലും ആ ഒഴിവു നികത്തുവാന്‍ പാടുള്ളതല്ല. അതു വരെ രോഗികള്‍ ചത്തു തുലയട്ടെ, നാശങ്ങള്‍. തീരെ നിവൃത്തിയില്ലെങ്കില്‍ കീഴാള വിഭാഗത്തില്‍, സംവരണം വഴി(മെറിറ്റിലല്ല, ബീ കെയര്‍ഫുള്‍ !!!) ജോലിയില്‍ പ്രവേശിച്ച വല്ല കമ്പൌഡര്‍ക്കും പ്രസ്തുത തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാവുന്നതാണ് .

5) പൊതു പൂളില്‍ വരുന്ന ജോലികളിലും കീഴാള വിഭാഗത്തിന് മുന്‍ഗണന നല്‍കേണ്ടതാണ്.ഉദാഹരണത്തിന് ആണവ റിയാക്റ്റര്‍ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനത്തില്‍ പ്രധാന ശാസ്ത്രജ്ഞന്റെ ഒഴിവിലേക്ക് എം ഐ ടി ഉന്നത ബിരുദധാരിയായ മാധവ വാര്യരും , സനാതന ധര്‍മ്മ കോളേജില്‍ നിന്നും ബി എസ് സി ഫിസിക്സ്‌ അഞ്ചാം കൊല്ലം പാസായ കീഴാളന്‍ സതീഷും ഒരേ സമയത്ത് അപേക്ഷിക്കുകയാണെങ്കില്‍ , ജോലി ആര്‍ക്ക് കൊടുക്കണം എന്നത് ഞങ്ങള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓര്‍ക്കുക,മെറിറ്റ് വെറും കാപട്യം. സംവരണമാണ് കാര്യം. ഒരു തവണ കാണിച്ച് കൊടുത്താല്‍ മതി, സതീശന്‍ റിയാക്റ്റുകള്‍ ഉണ്ടാക്കി തള്ളില്ലേ?

തലമുറ തലമുറകളായി കീഴാള വിഭാഗം അനുഭവിക്കുന്ന (ഇപ്പോഴും അനുഭവിക്കുന്നുണ്ട് എന്നാണ് ഞങ്ങളുടെ പക്ഷം ) അവഗണനകള്‍ക്ക് ഒരേയൊരു പരിഹാരം സംവരണമാണ്. സംവരണം എന്ന പിച്ച വാങ്ങി നക്കുന്നവന്റെ ഉള്ളില്‍ അവന്‍ അധകൃതനാണ് എന്ന അപകര്‍ഷതാ ബോധം ഒരിക്കലും മാറില്ലായിരിക്കാം. പക്ഷെ ആത്മാഭിമാനമുള്ള ഒരു ജനതയല്ല മറിച്ച് നൂറു ശതമാനം സംവരണം ഉള്ള ഒരു ജനതയാണ് നമ്മുടെ ലക്ഷ്യം.
പുരോഗമന വാദി പ്രസ്ഥാനം സ്ക്രെട്ടറി
.


റെയില്‍വേ സുരേഷ് /സണ്‍ ഓഫ് ചോതി
(നായന്മാരുടെയും നമ്പൂതിരിമാരുടെയും രാക്കഥകള്‍ തപ്പി നടക്കുന്ന ജോലി സൈഡായുള്ളത് കൊണ്ട് സണ്‍ ഓഫ് എന്നത് ഉറപ്പാക്കാന്‍ സമയം കിട്ടിയിട്ടില്ല. ഒരു ഊഹം മാത്രം.ചിലപ്പോള്‍ പണ്ട് ജന്മിയായിരുന്ന ഏതേലും നായരോ, നമ്പൂതിരിയോ ആ സ്ഥാനത്ത്‌ വന്നേക്കാനും സാധ്യതയുണ്ട് .)

പിന്‍ക്കുറിപ്പ് : 1)ഇനി എന്നെ നായര്‍ സംഹാര സമതി 'നായ്‌ രാവണ പണിക്കരുടെ' പിന്‍ഗാമിയും, ഇ എം എസ്സിന്റെ അനുയായിയും, സവര്‍ണ്ണ മാടമ്പിയുമായി മുദ്ര കുത്താന്‍ ഒട്ടും താമസിക്കരുത്‌ കേട്ടോ പു: വാക്കളെ .

2) പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കീഴാളരില്‍ മത്സര ശേഷിയും മറ്റും കുറയ്ക്കുന്ന ജനിതക വൈകല്യത്തെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നത് ആധുനിക പൂര്‍ണ്ണ വട്ടന്മാരില്‍ ഒരുത്തന്‍ തന്നെയാണ്. റിസേര്‍ച്ച് ഫലങ്ങള്‍ വേണ്ടവര്‍ അയാളെ സമീപിക്കുക.

എ കെ

7 comments:

Baiju Elikkattoor said...

പണ്ടൊരു കീഴാളന്‍ ഡോക്ടര്‍ പരീക്ഷ മെരിറ്റില്‍ പാസായി ജോലിക്കായി അപേക്ഷിച്ചപ്പോള്‍, മഹാരാജാവ് പോന്നു തിരുമനസ് കൊണ്ട് കല്പിച്ചതു, നിന്റെ ജാതിയിലുള്ളവര്‍ ആരും ഇന്നുവരെ ഡോക്ടര്‍ ആയിട്ടില്ല; എല്ലാവരും തെങ്ങിന്റെ മുകളില്‍ കയറി കിണ്ണൊ കിണ്ണൊ എന്ന് അടിച്ചാണ് ജീവിച്ചു വരുന്നത്. ആകയാല്‍, നീയും ഒരു എല്ലിന്‍ കഷണവുമായി ഏതെങ്കിലും തെങ്ങിന്‍റെ മുകളീലേക്ക് കേറിക്കോ എന്ന്!

പറയാനും പുലയനും പിന്നെ മനുഷ്യനെ ആയിരുന്നില്ലലോ. കാള, കലപ്പ, നുകം എന്നൊക്കെ പറയുന്ന പോലെ ഒരു സാധനം മാത്രം!

ചുരുക്കം ചില്ലര്‍ വളരെ കാലം ഇവിടെ സ്വയം കല്‍പ്പിച്ചു കൊടുത്ത സംവരണം അനുഭവിച്ചിരുന്നൂ. കുപ്പപ്പാട്ടില്‍ കിടന്നു, കരിക്കാടി മോന്തി, ചോര നീരാക്കിയതിന്റെ ഫലം മൃഷ്ടാന്നം മെറിറ്റ്‌ എന്ന് കരുതി അനുഭവിചിരുന്നില്ലേ ചിലര്‍. സമൂഹത്തില്‍ അമര്‍ന്നു കിടന്നിരുന്നവരുടെ പിന്മുറക്കാര്ക്ക് ഒരു കൈത്താങ്ങ്‌ കൊടുക്കുന്നത് സഹിക്കാന്‍ പറ്റാത്ത അപരാധമാണല്ലേ?

Unknown said...

"നീ അല്ലെങ്കില്‍ നിന്റെ അപ്പുപ്പന്‍ പണ്ട് കുളം കലക്കിയിട്ടുണ്ടാകും" എന്ന് ഏതോ ബ്ലോഗില്‍ വായിച്ച ഒരു ഓര്‍മ്മ. "സമൂഹത്തില്‍ അമര്‍ന്നു കിടന്നിരുന്നവരുടെ പിന്മുറക്കാര്ക്ക് ഒരു കൈത്താങ്ങ്‌..." ഇതിന്റെ കാര്യവും അത്രേയുള്ളൂ.

Unknown said...

സുഹൃത്തേ , പോസ്റ്റ്‌ വായിച്ചു . ബൂ ലോകത്ത് പുതുമുഖമായ ഒരു വായനകാരന്‍ ആണ് ഞാന്‍. സര്‍കാര്‍ പറയുന്ന സംവരണം എന്ന ആനുകുല്യം ഞാനും കൈപറ്റിയിട്ടുണ്ട്. പക്ഷെ ഞാന്‍ അതിനെ എന്റെ നിവര്‍ത്തി കേടായാണ് കണ്ടിടുള്ളത് . പക്ഷെ ഇന്ന് മാന്യമായ ജോലിയും കുട്ടികളെ പുലര്‍ത്താന്‍ ഉള്ള കഴിവും ഉള്ള ഞാന്‍ സംവരണത്തിന് വേണ്ടി ശ്രമിക്കുന്ന പക്ഷം അത് സംവരണത്തിന് ശരിക്കും അര്‍ഹരായ എന്റെ സഹോദരങ്ങളോട് ചെയുന്ന ഏറ്റവും വലിയ അനീതിയായി ആണ് ഞാന്‍ കാണുന്നത് .

ഇത്രയും പറഞ്ഞത് എന്നെ പോലെ ചിന്തിക്കുന്ന നിരവധി പേര്‍ ഈ സമൂഹത്തില്‍ ഉണ്ടെന്നു പറയാന്‍ വേണ്ടിയാണു .ഒരു അധ്യാപകന്‍ എന്നാ നിലയ്ക്ക് എന്നിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്‌ ജാതി മത ചിന്തകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത ഒരു തലമുറ നമ്മുടെ മുന്നില്‍ വളര്‍ന്നു വരുന്നുണ്ട് അവരെ എങ്ങിലും വെറുതെ വിടു.
ഈ ജാതി വിഷം തുപ്പുന്ന ഒരാള്‍ക്കും സംവരണത്തിന് അര്‍ഹരായവര്‍ (ശരിക്കും അര്‍ഹരായവര്‍ ) ആ നിലയില്‍ നിനും ഉയരണമെന്ന് ആഗ്രഹം ഉണ്ടെന്നു തോന്നുനില്ല . പ്രവീണ്‍ തൊഗാടിയ യും മദിനിയും ഒക്കെ പോലെ ഇവരും ചെയുന്നത് പോലെ നിരന്തരമായ ഓര്‍മ പെടുതലുകളിളുടെ വിഷം കുത്തി വയ്ക്കുക മാത്രമാണ്.(ഇല്ലാത്ത ശത്രുവിനെ കാണിച്ചു പേടിപ്പിച്ചു ആള്‍കാരെ കൂടെ നിര്‍ത്തുക എന്ന പഴയ ഒരു തന്ത്രം.) ഇതു കൊണ്ട് സമൂഹത്തിനു ഉള്ള മെച്ചം അല്ലെങ്ങില്‍ നമ്മള്‍ ഇതു കൊണ്ട് എന്ത് നേടുന്നു എന്ന് എന്നിക്ക് അറിയില്ല .
ഈ തരം ആള്‍കാരെ അവഗണിക്കുകയാണ് ഏറ്റവും നല്ലത് .കുറെ ഹിറ്റ്‌ , കമന്റ്‌ , ജയ് വിളി ഇവയിക്കൊക്കെ വേണ്ടി കാണിച്ചു കൂടുന്ന ഈ ആപത്കരമായ പ്രവണതൈക്ക് വളം വെച്ച് കൊടുക്കരുത്‌ എന്ന് ഒരു മനുഷ്യന്‍ എന്നാ പേരില്‍ തങ്ങളോടു അഭ്യര്‍ത്ഥിക്കുന്നു.
ഇതു ഈ പോസ്റ്റിനുള്ള കമന്റ്‌ ആയി കാണാതെ ഈ വിഷയത്തെ കുറിച്ച് നടന്ന എല്ലാ ചര്‍ച്ചകളുടെയും പ്രതികരണം ആയി കാണുക

ArjunKrishna said...

ഏകലവ്യന്‍ :താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷേ മുന്‍പുള്ള എന്റെ പോസ്റ്റുകളും , അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ പോസ്റ്റുകളും താങ്കള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിന്റെ ലക്‌ഷ്യം തീര്‍ച്ചയായും താങ്കള്‍ക്ക് മനസിലാകും. എങ്കിലും പറയട്ടെ, നിവൃത്തികേട് കൊണ്ട് സംവരണം സ്വീകരിക്കേണ്ടി വരുന്നവര്‍ എന്റെ ലക്ഷ്യമല്ല.അവരോടു എനിക്ക് ഒരു പരാതിയുമില്ല. പക്ഷേ 'ജാതി തിരിച്ചുള്ള സംവരണം ഞങ്ങളുടെ അവകാശമാണ് 'എന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ 'ഞങ്ങള്‍ ജാതി, മത ചിന്തകളെ വേരോടെ പിഴുതെറിയുവാന്‍ നടക്കുന്ന പുരോഗമന വാദികളാണ്' എന്ന് പറയുന്ന ചില ഫ്രോഡുകള്‍ ബ്ലോഗിലുണ്ട്. ഈ പോസ്റ്റ് ആ പന്നിക്കൂട്ടങ്ങളെ മാത്രം ഉന്നം വെയ്ക്കുന്നതാണ്.

Aadityan said...

പക്ഷേ 'ജാതി തിരിച്ചുള്ള സംവരണം ഞങ്ങളുടെ അവകാശമാണ് 'എന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ 'ഞങ്ങള്‍ ജാതി, മത ചിന്തകളെ വേരോടെ പിഴുതെറിയുവാന്‍ നടക്കുന്ന പുരോഗമന വാദികളാണ്' എന്ന് പറയുന്ന ചില ഫ്രോഡുകള്‍ ബ്ലോഗിലുണ്ട് very true

ഒരേ ജോലി ചെയ്തു ഒരേ ശമ്പളം വാങ്ങി ഒരേ നിലയില്‍ ജീവിക്കുന്ന രണ്ടു പേരില്‍ ഒരുത്തന്റെ മകന്‍ പരീക്ഷക്ക്‌ നൂറില്‍ നൂറു വാങ്ങിയാല്‍ അത് അവന്റെ മുതു മുത്തച്ഛന്‍ ജന്മി ആയതു കൊണ്ട് .മറവന്‍ തോറ്റാല്‍ അത് അവന്റെ മുതു മുത്തച്ഛന്‍ കുപ്പപ്പാട്ടില്‍ കിടന്നു, കരിക്കാടി മോന്തി ...... (ഈ പറയുനതൊക്കെ ഇവനൊക്കെ പടത്തിലെങ്ങിലും കണ്ടിടുണ്ടോ ആവൊ ) യത് കൊണ്ട് .
പോരാത്തതിന് മര്യാദക്ക് ജീവിച്ചു പോകാന്‍ പാട് പെടുന്ന ആദ്യതവനോട് ചരിട്രതിന്തേ ഓര്‍മ പെടുത്തല്‍ എന്ന പേരില്‍ പൂര പാടും . നടക്കട്ടെ അല്ലെ ...

കുഞ്ഞുമോന്‍ said...

3000 കൊല്ലം മുന്‍പ്, വിദേശികള്‍ ആയിരുന്ന നായന്മാരും നമ്പൂരികളും ഇന്ത്യയിലെ ജനങ്ങളെ ആക്ക്രമിച്ചു സ്വത്തുക്കള്‍ കവര്‍ന്നെടുത്തു മുതലാളിമാര്‍ ആയി. അവര്‍ അടിച്ചുമാറ്റിയ സ്വത്തുക്കള്‍ അവകാശമായി തിരിച്ചു ചോദിക്കുകയാണ് ഞങ്ങള്‍. കൂടുതല്‍ കളിച്ചാല്‍ ഈ നാട്ടീന്നു നിന്നെയൊക്കെ ഓടിക്കും, പറഞ്ഞേക്കാം.!

John honay said...

വാസ്തവത്തില്‍ സംവരണം ലോകാവസാനത്തോളം തുടരണം എന്നു ഭരണഘടനയില്‍ ഇല്ല എന്നു കേട്ടിട്ടുണ്ട്.
ഈ ആനുകൂല്യം ഒരു തലമുറക്കു മാത്രം ആയി ചുരുക്കുകയാണു വേണ്ടത്.
പിന്നെ വെണ്ണപ്പാട.
അതിന്റെ പരിധി വാനോളമുയര്‍ത്തണമെന്നും മറ്റും ചില പുംഗവന്മാര്‍ വാദിക്കുന്നത്
അവര്‍ക്കിടയിലെ ആനുകൂല്യങ്ങള്‍ കിട്ടേണ്ട യഥാര്‍ത്ഥ കീഴാളരെ "കുപ്പപ്പാട്ടില്‍ കിടന്നു, കരിക്കാടി മോന്തി, ചോര നീരാക്കി" യ അവസ്ഥയില്‍ നിന്നുയരാതിരിക്കുവാനാണ്.
വല്ല ജോലിയും കിട്ടിയാല്‍ പിന്നെ അവനൊക്കെ ഇവന്മാരുടെ പിറകെ കൊടിയും പിടിച്ചു നടക്കുമോ....